ഗൾഫ് മേഖലയിലെ യുദ്ധഭീതി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ കുടുങ്ങി കേന്ദ്രപാറയിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾ

നിര്‍മ്മല്‍ നായക്, രവീന്ദ്ര പ്രധാന്‍, ബനംബര്‍ തരായി തുടങ്ങിയ നിരവധി യുവാക്കളുടെ കുടുംബങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

New Update
Untitled

കേന്ദ്രപാറ: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒഡീഷയിലെ കേന്ദ്രപാറ സ്വദേശികളായ ആയിരത്തിലധികം തൊഴിലാളികള്‍ ദുരിതത്തില്‍.

Advertisment

അബുദാബി, ദുബായ്, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ കഴിയുന്ന പ്രവാസികളാണ് യുദ്ധസമാനമായ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത്.


ഔള്‍ ബ്ലോക്കിലെ മഹു പഞ്ചായത്തില്‍ നിന്നുമാത്രം നൂറിലധികം തൊഴിലാളികള്‍ നിലവില്‍ ഈ രാജ്യങ്ങളിലുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വലിയ ആശങ്കയാണ് പടര്‍ത്തുന്നത്.


അബുദാബിയിലുള്ള ബിശ്വനാഥ് തരായിയുടെ പിതാവ് ബടകൃഷ്ണ പറയുന്നത് തന്റെ മകന്‍ ഇപ്പോള്‍ കമ്പനി നല്‍കിയ താമസസ്ഥലത്തല്ല എന്നാണ്.

ആക്രമണ ഭീതിയില്‍ കടല്‍തീരത്തിനടുത്ത് അഭയം പ്രാപിച്ചിരിക്കുകയാണ് അദ്ദേഹം. ശരിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പിതാവ് സങ്കടത്തോടെ അറിയിച്ചു.


മഹു ഗ്രാമത്തിലെ കലന്ദി നായകിന്റെ ഏക മകന്‍ സുരേഷ് അബുദാബിയിലാണ്. മേഖലയില്‍ സ്‌ഫോടനങ്ങള്‍ നടന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ വയോധികരായ മാതാപിതാക്കള്‍ ഭക്ഷണവും ഉറക്കവുമില്ലാതെ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ്.


നിര്‍മ്മല്‍ നായക്, രവീന്ദ്ര പ്രധാന്‍, ബനംബര്‍ തരായി തുടങ്ങിയ നിരവധി യുവാക്കളുടെ കുടുംബങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രപാറയിലെ നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി വഴി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി ഇവരെ ഒഴിപ്പിക്കണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.

Advertisment