ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം. ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായ പങ്കെടുക്കുന്ന പരിപാടി വേണ്ടെന്ന് വെച്ച് സാഹിത്യ അക്കാദമി. സോഷ്യല്‍ മീഡിയയിൽ ഉയർന്നു വന്ന രൂക്ഷ വിമർശനത്തിനു പിന്നാലെയാണ് നടപടി

കവിതയില്‍ തൃശൂലത്തില്‍ കോണ്ടം വയ്ക്കുന്നതിനെക്കുറിച്ച് ഒരു വരിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ശ്രീജതോ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

New Update
srijato bandyopadhyay

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയ വിവാദത്തെത്തുടര്‍ന്ന് ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായ പങ്കെടുക്കുന്ന പരിപാടി വേണ്ടെന്ന് വെച്ച് സാഹിത്യ അക്കാദമി. 

Advertisment

ഒഴിവാക്കാനാകാത്ത കാരണങ്ങളെന്നാണ് അക്കാദമിയുടെ വിശദീകരണം. പരിപാടിയില്‍ പ്രഭാഷകനായി ബന്ദോപാധ്യായയെ ക്ഷണിച്ചിരുന്നു. 


സോഷ്യല്‍ മീഡിയയില്‍ വിവാദമായ 'ശാപം' എന്ന കൃതിയുടെ രചയിതാവായ അദ്ദേഹത്തെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 


കവിതയില്‍ തൃശൂലത്തില്‍ കോണ്ടം വയ്ക്കുന്നതിനെക്കുറിച്ച് ഒരു വരിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ശ്രീജതോ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അക്കാദമി, കഴിഞ്ഞ ആഴ്ച നഗരത്തിലെ ഓഡിറ്റോറിയത്തില്‍ നടത്തേണ്ടിയിരുന്ന 'ആവിഷ്‌കാരങ്ങള്‍' എന്ന പരിപാടി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 


കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിപാടിയുടെ പ്രഭാഷകരുടെ പട്ടിക പരസ്യമാക്കിയപ്പോള്‍, ഒരു വിഭാഗം ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അക്കാദമി പൊതുജനവികാരങ്ങളോട് സംവേദനക്ഷമതയില്ലാത്തവരാണെന്നായിരുന്നു പ്രതികരിച്ചത്. 


ഒക്ടോബര്‍ 24 വൈകുന്നേരം, അക്കാദമി എക്‌സ് ഹാന്‍ഡിലൂടെയാണ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം, ഒക്ടോബര്‍ 25 ന് കൊല്‍ക്കത്തയിലെ സാഹിത്യ അക്കാദമിയുടെ റീജിയണല്‍ ഓഫീസില്‍ ഉച്ചയ്ക്ക് 2:30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയെന്നായിരുന്നു അറിയിപ്പ്. 

എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

Advertisment