ഇന്ത്യ-പാക്ക് സംഘര്‍ഷം നീണ്ടുപോയാല്‍ ചൈന നടത്തിയ ശതകോടികളുടെ നിക്ഷേപം ഒലിച്ചു പോകും.ഗ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിനു മാത്രം ചൈന മുടക്കിയത് കോടികള്‍. അടിസ്ഥാന സൗകര്യ വികസനത്തിലും ചൈന നിക്ഷേപം നടത്തി. ചൈനീസ് ആയുധങ്ങൾ പരാജയപ്പെടുന്നത് നിക്ഷേപങ്ങളെയും ബാധിക്കും

ഇതോടെ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ആശങ്കയുള്ളൊരു രാജ്യം ചൈനയാണ്. 

New Update
india pakistan 111

കോട്ടയം: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം നീണ്ടുപോയാല്‍ ചൈന പാക്കിസ്ഥാനില്‍ നടത്തിയ ശതകോടികളുടെ നിക്ഷേപം ഒലിച്ചു പോകും. പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണു ചൈനയ്ക്കുള്ളത്.

Advertisment

തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചു നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണു ചൈനയെ ഇത്രയധികം നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഇന്ത്യയ്‌ക്കെതിരേ ഒരു പങ്കാളിയെയും ചൈന പാക്കിസ്ഥാനില്‍ കാണുന്നു. 


ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015ല്‍ ചൈന മുന്‍കൈയെടുത്ത്  ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ആരംഭിച്ചത്. 


ഇതുപ്രകാരം ഗ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിനു ചൈന വലിയ സാമ്പത്തികസഹായമാണു നല്‍കിവരുന്നത്. 

ദക്ഷിണേഷ്യന്‍ വ്യാപാര റൂട്ട് സുഗമമാക്കുകയാണു ലക്ഷ്യമെന്നു പറയുമ്പോഴും ഈ പദ്ധതി കൊണ്ടു ചൈന ലക്ഷ്യം വച്ചത് ഇന്ത്യയെയാണ്. ഇന്ത്യയെ ഒറ്റപ്പെടുത്താനും അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനുമായിരുന്നു പദ്ധതി. ഈ പദ്ധതിക്കു പക്ഷേ ചൈന വിചാരിച്ച പോലുള്ള വേഗം ഉണ്ടായില്ല.

പാക്കിസ്ഥാന്റെ ഭാഗത്തു വര്‍ധിച്ചുവന്ന ആഭ്യന്തര കലാപങ്ങളായിരുന്നു കാരണം. പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈനയ്ക്കു വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ല.

എന്നാല്‍ സൈന്യത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാല്‍ പ്രത്യക്ഷ പ്രതിഷേധമില്ലെന്ന് മാത്രം. എന്നാല്‍, സ്വതന്ത്രരാജ്യമാകാന്‍ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാനില്‍ അങ്ങനെയല്ല.


ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ചൈനീസ് എന്‍ജിനിയര്‍മാരെയും പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. 


നിലവില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ -പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ മുതലാക്കിയാണിത്.

ഇതോടെ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ആശങ്കയുള്ളൊരു രാജ്യം ചൈനയാണ്. 


ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം വഷളാകുന്നതിലെ വിഷമമല്ല ചൈനയുടെ സ്വസ്ഥത കെടുത്തുന്നത്. അതേ സമയം, ഇന്തയുടെ സൈന്നിക ശക്തിയെ പരീക്ഷിക്കാനുള്ള സുവര്‍ണാവസരം കൂടിയായി ഇന്ത്യാ പാക് സംഘര്‍ഷങ്ങളെ ചൈന കാണുന്നുണ്ട്. 


യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പടെ പാക്കിസ്ഥാന്റെ 81% യുദ്ധ ഉപകരണങ്ങളും ചൈനയുടേതാണ്. 

പാകിസ്ഥാന്റെ പ്രാഥമിക ആയുധ വിതരണക്കാരന്‍ എന്ന നിലയില്‍, ചൈനയുടെ ആയുധ സംവിധാനങ്ങള്‍ യഥാര്‍ഥ യുദ്ധത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങളും നിരീക്ഷിക്കുന്നുണ്ട്. ചൈനയുടെ പൊട്ടാത്ത പിഎല്‍ 15 മിസൈല്‍ പഞ്ചാബില്‍ നിന്നു കണ്ടെത്തിയിരുന്നു.