350 ലധികം റോഡുകൾ അടച്ചു; ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം

ഷിംല നഗരത്തില്‍ തിങ്കളാഴ്ച രാത്രി വൈകി രാംചന്ദ്ര ചൗക്കിന് സമീപം വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 40-ഓളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

New Update
Untitled

കുളു: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ കനോന്‍ ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു പാലവും മൂന്ന് കടകളും ഒലിച്ചുപോയി.


Advertisment

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുളു, ബഞ്ചാര്‍ ഉപവിഭാഗങ്ങളിലെ സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.


വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ തോറുല്‍ എസ് രവീഷ് പറഞ്ഞു. 

ഷിംല നഗരത്തില്‍ തിങ്കളാഴ്ച രാത്രി വൈകി രാംചന്ദ്ര ചൗക്കിന് സമീപം വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 40-ഓളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.


ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചോട്ടാ ഷിംലയിലെ ആഷിയാന റീജന്‍സിക്ക് സമീപവും മരങ്ങള്‍ കടപുഴകി വീണു.


കുളു, ബഞ്ചാര്‍ ഉപവിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഇത് റോഡുകള്‍ തടസ്സപ്പെടുത്തുന്നതിനും കാല്‍നടപ്പാലങ്ങള്‍ ഒലിച്ചുപോകുന്നതിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും കാരണമായി. 

Advertisment