കുനാൽ കമ്രയ്‌ക്കെതിരെ മുംബൈ പോലീസ് മൂന്ന് പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. മാർച്ച് 31-നകം ഹാജരാകാൻ ആവശ്യപ്പെട്ടു

കാമ്രയ്ക്കെതിരെ സമര്‍പ്പിച്ച എഫ്ഐആറില്‍ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഏപ്രില്‍ 7 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

New Update
kunal kamra

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ പോലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 

Advertisment

മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ജല്‍ഗാവ് മേയര്‍ ഒരു കേസും നാസിക്കില്‍ നിന്നുള്ള രണ്ട് ബിസിനസുകാര്‍ മറ്റ് രണ്ട് പരാതികളും ഫയല്‍ ചെയ്തിട്ടുണ്ട്. ഖാര്‍ പോലീസ് കുനാല്‍ കമ്രയെ രണ്ടുതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പക്ഷേ അദ്ദേഹം ഇതുവരെ ഹാജരായിട്ടില്ല.


കാമ്രയ്ക്കെതിരെ സമര്‍പ്പിച്ച എഫ്ഐആറില്‍ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഏപ്രില്‍ 7 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

മുന്‍കൂര്‍ ജാമ്യത്തിനായി കാമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ സമീപകാല പരാമര്‍ശങ്ങള്‍ക്ക് ശേഷം തനിക്ക് വിവിധ ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


ഉപമുഖ്യമന്ത്രിക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം പോലീസ് കാമ്രയ്ക്ക് മൂന്ന് സമന്‍സ് അയച്ചു. മൂന്നാമത്തെ സമന്‍സില്‍, മാര്‍ച്ച് 31 ന് ഖാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ഹാസ്യനടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


 ശിവസേന എംഎല്‍എ മുര്‍ജി പട്ടേല്‍ ഖാര്‍ പോലീസ് സ്റ്റേഷനില്‍ കാംറയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ രണ്ട് സമന്‍സുകളിലും, തന്റെ ഭാഗം ബോധിപ്പിക്കാന്‍ കമ്ര പോലീസിന് മുന്നില്‍ ഹാജരായിരുന്നില്ല.

Advertisment