മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി ബെഹെന്‍ യോജനയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. അപേക്ഷകള്‍ പരിശോധിക്കാതെ ഫണ്ട് നല്‍കിയതില്‍ വീഴ്ച സമ്മതിച്ച് ഉപമുഖ്യമന്ത്രി അജിത് പവാര്‍. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി പൊതു പണം ദുരുപയോഗം ചെയ്ത പവാര്‍ രാജി വയ്ക്കണമെന്ന് ശിവസേന (യുബിടി)

പദ്ധതിയുടെ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു, എന്നാല്‍ അന്വേഷണത്തില്‍ 2,200-ലധികം സര്‍ക്കാര്‍ ജീവനക്കാരും ഗുണഭോക്താക്കളാണെന്ന് കണ്ടെത്തി.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
ajith pawar Untitledusha

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി ബെഹെന്‍ യോജനയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകള്‍ പരിശോധിക്കാതെ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയെന്നാണ് ആരോപണം. പദ്ധതിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സമ്മതിച്ചു.

Advertisment

അജിത് പവാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്, തിരഞ്ഞെടുപ്പ് നേട്ടത്തിനായി അദ്ദേഹം പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതായും ആരോപിച്ചു. 


ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ അധികം സമയമുണ്ടായില്ലെന്ന് അജിത് പവാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ യോഗ്യതയുടെ സമഗ്രമായ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും അജിത് സമ്മതിച്ചു.

ആവശ്യക്കാര്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താവൂ എന്ന് ഞങ്ങള്‍ നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയ പണം തിരികെ എടുക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇതിന് തീര്‍ച്ചയായും ഒരു പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 21 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇതിന് അര്‍ഹതയുണ്ട്.


പദ്ധതിയുടെ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു, എന്നാല്‍ അന്വേഷണത്തില്‍ 2,200-ലധികം സര്‍ക്കാര്‍ ജീവനക്കാരും ഗുണഭോക്താക്കളാണെന്ന് കണ്ടെത്തി.


കുടുംബാംഗങ്ങള്‍ ആദായനികുതി അടയ്ക്കുന്നവരോ, സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരോ, പെന്‍ഷന്‍കാരോ ആയവരോ, മറ്റ് സര്‍ക്കാര്‍ സാമ്പത്തിക പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവരോ ആയവര്‍ അയോഗ്യരാണ്. കൂടാതെ, ട്രാക്ടര്‍ ഒഴികെയുള്ള നാല് ചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയില്ല.