ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായി ഇന്ദർപ്രീത് 'പെറി' ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

കാറിലെത്തിയ മൂന്ന് അക്രമികള്‍ പെറിയെ പിന്തുടരുകയും നിരവധി തവണ വെടിവയ്ക്കുകയും, തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

New Update
Untitled

ചണ്ഡീഗഢ്: ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത കൂട്ടാളി പെറി എന്ന ഇന്ദര്‍പ്രീത് സിംഗ് ചണ്ഡീഗഡിലെ സെക്ടര്‍ 26 ല്‍ വെടിയേറ്റ് മരിച്ചു. കിയ കാറിലെത്തിയ അക്രമികള്‍ ആക്രമണം നടത്തിയ ഉടന്‍ തന്നെ രക്ഷപെടുകയും ചെയ്തു.

Advertisment

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഫലമായാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി നഗരത്തിലുടനീളം തിരച്ചില്‍ ആരംഭിച്ചതായും അതിര്‍ത്തി പ്രവേശന സ്ഥലങ്ങളിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. ചണ്ഡീഗഡിലെ സെക്ടര്‍ 33 ല്‍ താമസിച്ചിരുന്ന പെറിയെ ലക്ഷ്യം വച്ച് അഞ്ച് വെടിവയ്പ്പുകള്‍ നടന്നു.

പെറിയും ലോറന്‍സ് ബിഷ്ണോയിയും കോളേജ് സുഹൃത്തുക്കളായിരുന്നുവെന്നും നേരത്തെ വിദ്യാര്‍ത്ഥി സംഘടനയായ എസ്ഒപിയുവുമായി ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചണ്ഡീഗഡില്‍ പെറിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാറിലെത്തിയ മൂന്ന് അക്രമികള്‍ പെറിയെ പിന്തുടരുകയും നിരവധി തവണ വെടിവയ്ക്കുകയും, തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സംഘങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സാങ്കേതിക തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.

കൊലപാതകത്തിന് തൊട്ടുപിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള അര്‍സു ബിഷ്ണോയി, ഹരി ബോക്സര്‍, ശുഭം ലോങ്കര്‍, ഹര്‍മന്‍ സന്ധു എന്നിവരുടെ പേരിലാണ് സന്ദേശം പ്രസിദ്ധീകരിച്ചത്.


'ഞങ്ങള്‍ - അര്‍സു ബിഷ്ണോയി, ഹരി ബോക്സര്‍, ശുഭം ലോങ്കര്‍, ഹര്‍മന്‍ സന്ധു - ഇന്ന് ഒരു പുതിയ യുദ്ധം ആരംഭിച്ചിരിക്കുന്നു. ചണ്ഡീഗഡ് സെക്ടര്‍ 26 ല്‍ ഇന്ദര്‍പ്രീത് പെറി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു.


അയാള്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ വഞ്ചകനായിരുന്നു. 'ഗോള്‍ഡി' അല്ലെങ്കില്‍ 'രോഹിത്' എന്നീ പേരുകള്‍ ഉപയോഗിച്ച് ക്ലബ്ബുകളില്‍ നിന്ന് പണം തട്ടുമായിരുന്നു. അതുകൊണ്ടാണ് അയാളെ പുറത്താക്കിയത്,' പോസ്റ്റില്‍ പറയുന്നു

Advertisment