ആര്‍എസ്എസ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അംബേദ്കറിന്റെ ആശയങ്ങള്‍ക്ക് ആര്‍എസ്എസ് എതിര്. നിലവിലുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം. ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെതിരെ സിപിഐ

ഈ നീക്കങ്ങൾ ജനാധിപത്യത്തെയും, വോട്ടവകാശത്തെയും ബാധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു

New Update
d raja.jpg

പട്ന: ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെതിരെ സിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടത് നിലവിലുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും, പുതിയ പട്ടിക പുതുക്കല്‍ നടപടിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്നും ആണ്.


ആര്‍എസ്എസ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അംബേദ്കറിന്റെ ആശയങ്ങള്‍ക്കും ആര്‍എസ്എസ് എതിരാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ സിപിഐ പൂര്‍ണമായും എതിര്‍ക്കുമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.


അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 2003ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2003ല്‍ ബിഹാറില്‍ 4.96 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.

ഏറ്റവും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7.89 കോടി പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ നിര്‍ദേശപ്രകാരം, 4.96 കോടി പേരെ മാത്രം പട്ടികയില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ള 2.93 കോടി വോട്ടര്‍മാര്‍ ജനന തീയതി, ജനനസ്ഥല രേഖകള്‍ തുടങ്ങിയവ ഹാജരാക്കണം.


പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തലും ഒഴിവാക്കലും ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ 30നാണ് പുതിയ പട്ടിക പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.


ഈ നീക്കങ്ങൾ ജനാധിപത്യത്തെയും, വോട്ടവകാശത്തെയും ബാധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു. വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സിപിഐയും മറ്റു പ്രതിപക്ഷ കക്ഷികളും തീരുമാനിച്ചിരിക്കുന്നത്.

Advertisment