/sathyam/media/media_files/2025/02/28/ZFTvLThcpzny447yT62q.jpg)
ഡൽഹി: നമ്മൾ വളരെ ജാഗ്രതപുലർത്തേണ്ടതയ , 2026 ൽ നടക്കാൻ പോകു ന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോ ക്‌സഭാ - നിയമസഭാ മണ്ഡ ലങ്ങളുടെ പുനർനിർണ്ണയത്തിൽ തമിഴ് നാട് , ആന്ധ്രപ്രദേശ് മുഖ്യ മന്ത്രിമാർ നടത്തുന്ന ചെറുത്തുനിൽപ്പുകൾ ഇതുവരെ കേരളം അറിഞ്ഞമട്ടില്ല.
ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ഒരു കെണിതന്നെയാണ്. അല്ലെങ്കിൽ ഫലപ്രദമാ യി കുടുംബാസൂത്രണവും മികച്ച ആരോഗ്യപരിപാലനവും നല്ല വിദ്യാഭ്യാസവും ലഭ്യമാക്കിയതിൻ്റെ ശിക്ഷ എന്നുവേണമെങ്കിൽ പറയാം.
ജനസംഖ്യയിൽ ഒരു നിയന്ത്രണവുമില്ലാത്ത കുടുംബാസൂത്രണ പദ്ധതി പൂർണ്ണ പരാജയമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വിസ്ഫോടനമാണ് നടക്കുന്നത്. അതുമൂലം നമ്മെ ക്കാൾ എത്രയോ മടങ്ങു സീറ്റുകളാണ് ഉത്തർപ്രദേശ് ,മദ്ധ്യപ്രദേശ്, ബീഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. മാത്രവുമല്ല ആ മാനദണ്ഡം വന്നാൽ നമുക്കിപ്പോഴുള്ള സീറ്റുകളിലും വലിയ കുറവാണുണ്ടാകാൻ പോകുന്നത്.
ഈ അപകടം മുന്നിൽക്കണ്ടുകൊണ്ടാണ് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഈ വരുന്ന മാർച്ച് 5 ന് ഈ വിഷയത്തിൽ ചെന്നൈയിൽ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇത്തരം നീക്കം നടന്നെങ്കിലും അന്ന് കരുണാനിധി, ചന്ദ്രബാബു നായിഡു എന്നിവരുടെ ശക്തമായ എതിർപ്പുമൂലമാണ് അത് നടക്കാതെ പോയത്. കേരളം അന്നും അനങ്ങാപ്പാറനയമാണ് സ്വീകരിച്ചു പോന്നത്.
മണ്ഡലപുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുമേൽ തൂങ്ങിക്കിടക്കുന്ന വാൾ പോലെയാ ണെ ന്നും ജനസംഖ്യനുപാത ത്തിൽ സീറ്റുകൾ പുനർനിർണ്ണയിച്ചാൽ തമിഴ് നാടിന് നിലവിലു ള്ളതിൽ നിന്ന് 8 ലോക്‌സഭാ സീറ്റുകൾ കുറയുമെന്നുമാണ് എം.കെ സ്റ്റാലിൻ പറയുന്നത്.
എന്നാൽ തെക്കൻ സംസ്ഥാനങ്ങളുടെ ഒരു സീറ്റും കുറയില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവന അപഹാസ്യ മാണെന്നും സീറ്റുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കനുപാതമായി ഉയർത്തുക യാണ് വേണ്ടതെന്നും ആന്ധ്രപ്രദേശ് മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡു പറയുന്നു.
മാത്രവുമല്ല ഇത്തരം അവസ്ഥ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അഭൂതപൂർവ്വമായ ജനസംഖ്യാപെരുപ്പം നേരിടാൻ, എല്ലാവരും പരമാവധി സന്താ നോൽപ്പാദനം നടത്താൻ അദ്ദേഹം ആന്ധ്രയിലെ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇതുതന്നെ എം.കെ സ്റ്റാലിനും തമിഴ് ജനത യോട് അഭ്യ ർത്ഥിച്ചിരിക്കുകയാണ്. വളരെ ഫലപ്രദമായി ഫാമിലി പ്ലാനിങ് നടപ്പാക്കിയതിൻ്റെ ശിക്ഷയാണ് നമ്മൾ അനുഭവിക്കുന്ന തെന്നും ഇരുനേതാക്കളും പറയുകയുണ്ടായി.
എന്താണ് മണ്ഡലപുനർനിർണ്ണയം ?
ഇന്ത്യയിലെ ലോക്‌സഭാ - നിയമസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാ ടിസ്ഥാനത്തിലുള്ള ഉടച്ചുവാർക്കലാണ് പുനർനിർണ്ണയം. ഇത് വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ആധാരമാക്കി കാലാകാലങ്ങളാ യി നടത്തിവരു ന്നതാണ്.
2026 ൽ മണ്ഡലപുനർനിർണയം ജനസംഖ്യാടിസ്ഥാനത്തിൽ നടന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വൻതോ തിൽ വർദ്ധിക്കുകയും ദക്ഷിണേന്ത്യയിൽ ഒന്നുകിൽ കുറയുക യോ അല്ലെങ്കിൽ ഇപ്പോഴത്തെ നില തുടരുകയോ ചെയ്യാം.
ഉദാഹരണത്തിന് തമിഴ് നാട്ടിലെ ജനസംഖ്യ 7.6 കോടിയാണ്. ലോക്‌സഭാ സീറ്റുകൾ 39.ഉത്തർപ്രദേശിൽ 22 കോടിയിൽ കൂടുതലാണ്. അവിടെ നിലവിൽ ലോക്‌സഭാ സീറ്റുകൾ 80 ആണ്. ജനസംഖ്യാ അനുപാതം വച്ച് പുനർനിർണയം നടന്നാൽ U.P യിൽ 40 സീറ്റുകൾ വർദ്ധിക്കുകയും തമിഴ് നാടിന് ഒരു സീറ്റുപോലും വർദ്ധിക്കുകയുമില്ല എന്നതാണ്.
പുനർനിർണയം വരുമ്പോൾ നിലവിൽ ബീഹാർ - ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് 40 + 14 അതായത് 54 സീറ്റുകളാണുള്ളത്. അത് 85 സീറ്റുകളായി വർദ്ധിക്കും. 20 ലക്ഷം ജനങ്ങൾക്ക് ഒരു ലോക്‌സഭാ സീറ്റ് എന്ന നിലയിലാകും സീറ്റുകൾ നിർണ്ണയിക്കുക.
അങ്ങനെവരുമ്പോൾ കേരളത്തിൽ 2 സീറ്റ് കുറഞ്ഞ് ലോക്‌സഭാ സീറ്റുകൾ 18 ആയി ചുരുങ്ങാനിടയുണ്ട്. 1976 ൽ നടന്നതുപോലെ 10 ലക്ഷത്തിന് ഒരു ലോക്സഭാംഗം എന്ന നിലയിൽ പുനർനിർണയം വന്നാൽ ഉത്തർപ്ര ദേശിനും ഉത്തരാഖണ്ഡിനും മാത്രമായി 250 എം.പി മാർ ഉണ്ടാകും. ബീഹാർ ജാർഖണ്ഡിന് 169 ഉം രാജസ്ഥാൻ 82, തമിഴ് നാട് 76 , കേരളം 36 എന്ന നിലയിലാകും പാർലമെന്റിൽ അംഗങ്ങൾ.
കർണ്ണാടകം ഒഴികെ തെക്കേയിന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപി ശക്തമല്ല. ഹിന്ദി ബെൽറ്റിലാണ് അവരുടെ കരുത്ത്. അതുകൊണ്ടുതന്നെ മണ്ഡലപുനർനിർണ്ണയം തെക്കേയിന്ത്യക്ക് നിർണ്ണായകവുമാണ്. യോജിച്ചു പോരാടിയില്ലെങ്കിൽ ഭാവിയിൽ അത് ദോഷമായി ബാധിക്കുകതന്നെ ചെയ്യും.
ഇത് മനസ്സിൽക്കണ്ടുകൊണ്ടാണ് ആയിരത്തിലധികം അംഗങ്ങ ൾക്കിരിക്കാനുള്ള വിധത്തിൽ പുതിയ പാർലമെന്റു മന്ദിരം തന്നെ നിർമ്മിച്ചിരിക്കുന്നത്.
അവസാനമായി മണ്ഡലപുനർനിർണയം നടന്നത് 1976 ലാണ്.അന്ന് ജനസംഖ്യ 63 കോടി മാത്രമായിരുന്നു. ഇന്ന് 50 കൊല്ലത്തിനുശേഷം ജനസംഖ്യ ഇരട്ടിയിലധികം 145 കോടി കടന്നിരിക്കുന്നു.
ഇന്ത്യയിൽ ആദ്യം മണ്ഡലപുനർനിർണ്ണയം നടന്നത് 1952 ലായി രുന്നു.അന്ന് ലോക്‌സഭാ സീറ്റുകൾ 494 ആയിരുന്നു.1963 ൽ രണ്ടാമത് പുനർനിർണയം നടന്നപ്പോൾ സീറ്റുകൾ 522 ആയി ഉയർന്നു. 1973 ൽ നടന്ന പുനർനിർണ്ണയത്തിൽ സീറ്റുകൾ 542 ആയി മാറപ്പെട്ടു.
2002 ൽ വീണ്ടും മണ്ഡലപുനർനിർണ്ണയം നടന്നപ്പോൾ തെക്കൻ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പുമൂലം സീറ്റുകൾ ഉയർത്താ തെ അതേപടി നിലനിർത്തപ്പെടുകയായിരുന്നു.കരുണാനിധിയും ചന്ദ്രബാബുനായിഡുവുമായിരുന്നു അന്ന് പ്രതിരോധനിര ഉയർത്തിയത്.
മണ്ഡലപുനർനിർണയം 2021 ൽ നടക്കേണ്ടതായിരുന്നു. കൊറോ ണമൂലമാണ് അത് നീട്ടി 2026 ആക്കിയത്. അതിനുമുൻപ് രാജ്യമൊ ട്ടാകെ സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ് ) നടത്തുകയും വേണം.