40 സീറ്റുകളിൽ പോളിംഗ് ശതമാനം വർദ്ധിച്ചു; മൂന്നാം ഘട്ടത്തിൽ നടന്നത് 65.68 ശതമാനം പോളിംഗ്; മൂന്നാം ഘട്ടത്തിലെ പോളിംഗിന്റെ അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതലുള്ള 10 സീറ്റുകളിൽ ഒമ്പതും ഗുജറാത്തിലാണ്. പോർബന്തർ, ജാംനഗർ, ഖേഡ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ പുരുഷന്മാരുടെ പോളിംഗ് ശതമാനം സ്ത്രീകളേക്കാൾ 10 ശതമാനത്തിലധികം പോയിന്റ് കൂടുതലാണ്.

New Update
polling Untitleda3232.jpg

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലെ പോളിംഗിന്റെ അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 93 മണ്ഡലങ്ങൾ ബൂത്തിലെത്തിയ മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ് നടന്നുവെന്നാണ് കമ്മീഷന്റെ കണക്ക്.

Advertisment

2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ 1.32 ശതമാനം കുറവാണ് മൂന്നാം ഘട്ടത്തിൽ ഉണ്ടായിരിക്കുന്നത്. അതേ സമയം 40 സീറ്റുകളിൽ പോളിംഗ് ശതമാനം വർദ്ധിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 40 സീറ്റുകളിൽ പോളിംഗ് ശതമാനം വർദ്ധിച്ചു, ബാക്കിയുള്ള 53 (അല്ലെങ്കിൽ 57%) വോട്ടർ പങ്കാളിത്തത്തിൽ കുറവുണ്ടായി. പുരുഷ വോട്ടർമാരുടെ പോളിംഗ് ശതമാനം യഥാക്രമം 66.89%, 64.41% എന്നിങ്ങനെ സ്ത്രീകളേക്കാൾ 2.5 ശതമാനം കൂടുതലാണ്.

മൂന്നാം ഘട്ടത്തിൽ പോളിങ് ശതമാനത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ 10 സീറ്റുകളിൽ എട്ടെണ്ണം ഗുജറാത്തിൽ നിന്നാണ് (ബർദോലി, ദാഹോദ്, അഹമ്മദാബാദ് ഈസ്റ്റ്, നവസാരി, വഡോദര, ഗാന്ധിനഗർ, മഹേശന, അമ്രേലി). തെക്കൻ ഗുജറാത്തിലെ ബർദോളിയിലാണ് പോളിംഗ് ശതമാനത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 9 ശതമാനം ഇടിവാണ് ബർദോളിയിലെ പോളിങിൽ ഉണ്ടായത്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിച്ച ഗാന്ധിനഗറിൽ 6 ശതമാനം  ഇടിവാണ് പോളിങിൽ ഉണ്ടായത്. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണത്തിലും മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. 2019-ൽ ഇതേ 93 സീറ്റുകളിൽ 18 എണ്ണത്തിലും പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുടെ പോളിംഗ് ഉണ്ടായിരുന്നു.

സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതലുള്ള 10 സീറ്റുകളിൽ ഒമ്പതും ഗുജറാത്തിലാണ്. പോർബന്തർ, ജാംനഗർ, ഖേഡ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ പുരുഷന്മാരുടെ പോളിംഗ് ശതമാനം സ്ത്രീകളേക്കാൾ 10 ശതമാനത്തിലധികം പോയിന്റ് കൂടുതലാണ്.

സ്ത്രീ-പുരുഷ വോട്ടർമാരുടെ പോളിംഗ് പാറ്റേണുകൾ ഒരുപോലെയാണെങ്കിലും, ചുരുക്കം ചില സീറ്റുകളിൽ ഈ പ്രവണതകൾ വ്യതിചലിച്ചു. ഉദാഹരണത്തിന് ഗ്വാളിയോറിൽ പുരുഷന്മാരുടെ പോളിംഗ് ശതമാനം 7 ശതമാനം വർദ്ധിച്ചപ്പോൾ സ്ത്രീകളുടെ പോളിംഗ് 2.6 ശതമാനം കുറഞ്ഞു.

കഴിഞ്ഞ തവണ, കൂടുതൽ സ്ത്രീകളുള്ള  സീറ്റുകളിൽ ഗ്വാളിയോറും ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ പുരുഷ പോളിംഗ് ശതമാനം സ്ത്രീകളേക്കാൾ പോയിന്റ് 4 ശതമാനത്തിലധികം ഇവിടെ കൂടുതലാണ്.