വന്ദേമാതരം നോക്കി ചൊല്ലാൻപോലും അറിയാത്തവരാണ് ബി.ജെ.പിക്കാർ. ‘വന്ദേമാതരം’ ചർച്ചയുടെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മഹുവ മൊയ്ത്ര. തൊഴിലില്ലായ്മ, മലിനീകരണം എന്നിവ പാർലമെന്റിൽ ഉയരുന്നത് തടയാനുള്ള ശ്രമമെന്നും ആരോപണം

New Update
2745878-moitra

ന്യൂഡൽഹി: തൊഴിലില്ലായ്മ, വായു മലിനീകരണം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പൊതുപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ അനുവദിക്കാതെ, 

Advertisment

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് ‘വന്ദേമാതരം’ ചർച്ചയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രാജ്യസഭയിൽ ആരോപിച്ചു.

രാജ്യസഭ ബുള്ളറ്റിനിൽ കഴിഞ്ഞ ആഴ്ച ‘വന്ദേമാതരം’, ‘ജയ് ഹിന്ദ്’ എന്നിവ മുദ്രാവാക്യങ്ങളായി ഉപയോഗിക്കുന്നത് നിരോധിച്ചതായി സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതോടൊപ്പം തന്നെ 10 മണിക്കൂർ നീണ്ട പ്രത്യേക ചർച്ചയ്ക്ക് കേന്ദ്രം അനുമതി നൽകിയതിൽ രാഷ്ട്രീയ ഗണിതശാസ്ത്രമാണ് പ്രവർത്തിച്ചതെന്ന് മഹുവ വിമർശിച്ചു.

“ബംഗാളിലെ 2026 തെരഞ്ഞെടുപ്പിനായി ‘വന്ദേമാതരം കാർഡ്’ വളച്ചൊടിച്ച് ഉപയോഗിക്കാനാകുമെന്ന് ബി.ജെ.പി ഐടി സെൽ നിർദേശിച്ചതാകാം. അതല്ലാതെ ചർച്ചയുടെ യാതൊരു അടിയന്തരതയുമില്ല,” — മഹുവ കൂട്ടിച്ചേർത്തു.

Advertisment