മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം. വിദര്‍ഭയിലെ 62 നിയമസഭാ സീറ്റുകളില്‍ 40-ലധികം സീറ്റുകളിലും മഹായുതി മുന്നില്‍

വിദര്‍ഭയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) വിസ്മയം സൃഷ്ടിച്ച് 10 മണ്ഡലങ്ങളില്‍ ഏഴും വിജയിച്ചിരുന്നു.

New Update
maharashtra election

മുംബൈ:  മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി വന്‍ മുന്നേറ്റം നടത്തുന്നതായി ആദ്യ ഫലസൂചനകള്‍ കാണിക്കുന്നു. വലുതും ചെറുതുമായ കര്‍ഷകരുടെ വലിയൊരു വിഭാഗം താമസിക്കുന്ന വിദര്‍ഭയിലെ 62 നിയമസഭാ സീറ്റുകളില്‍ 40-ലധികം സീറ്റുകളിലും ബിജെപി നയിക്കുന്ന മഹായുതി സഖ്യം മുന്നിലാണ്.

Advertisment

പടിഞ്ഞാറന്‍ മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള വിദര്‍ഭയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) വിസ്മയം സൃഷ്ടിച്ച് 10 മണ്ഡലങ്ങളില്‍ ഏഴും വിജയിച്ചിരുന്നു. ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസ് നേടി. 

ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും മഹായുതിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളുടെ നാടാണ് വിദര്‍ഭ. ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത്-വെസ്റ്റ് മണ്ഡലത്തില്‍ നിന്നും നാനാ പടോലെ സകോലിയില്‍ നിന്നുമാണ് മത്സരിക്കുന്നത്.

സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വിദര്‍ഭയില്‍ ദളിത്, മറാത്ത, കുന്ബി, മുസ്ലീം സമുദായങ്ങളുടെ ഗണ്യമായ ജനസംഖ്യയും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണകക്ഷിയെ ആക്രമിക്കാന്‍ പ്രതിപക്ഷം എംവിഎ സംവരണം, എംഎസ്പി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.

മഹായുതി സര്‍ക്കാരിനെ മൂലക്കിരുത്താന്‍ മേഖലയിലെ കര്‍ഷക ആത്മഹത്യകളുടെ എണ്ണവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. കണക്കുകള്‍ പ്രകാരം, 2023ല്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്, 1,439 കേസുകള്‍.

 

Advertisment