ആരും ബംഗ്ലാദേശിലേക്ക് പോകില്ല: എസ്ഐആർ ആശങ്കകൾക്കിടെ മമത ബാനർജി

'ആരും ബംഗ്ലാദേശിലേക്ക് പോകില്ല' എന്ന് ഉറപ്പുനല്‍കിക്കൊണ്ട്, തൃണമൂല്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകളെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: എസ്ഐആര്‍ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ കേന്ദ്രത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡിസംബര്‍ 12 മുതല്‍ സംസ്ഥാനത്തുടനീളം 'മേ ഐ ഹെല്‍പ്പ് യു' ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 

Advertisment

'ആരും ബംഗ്ലാദേശിലേക്ക് പോകില്ല' എന്ന് ഉറപ്പുനല്‍കിക്കൊണ്ട്, തൃണമൂല്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകളെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. കൂടാതെ കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഭയം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു.


മാള്‍ഡയിലെ ഗാസോളില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, എസ്ഐആര്‍ തിരഞ്ഞെടുപ്പിന് മുമ്പ് 'ബുദ്ധിപൂര്‍വ്വം' നടപ്പിലാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ അത് നയിച്ചതായും മമത ആരോപിച്ചു. 

'അവര്‍ അത് സമര്‍ത്ഥമായി ചെയ്തു, അമിത് ഷാ അത് ചെയ്തു. ഒന്നുകില്‍ എസ്ഐആറിനെ പിന്തുടരുക അല്ലെങ്കില്‍ അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കും,' അവര്‍ പറഞ്ഞു.

Advertisment