ഡൽഹി: ട്രക്കുകൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്.
“ഹൈവേകളിലോ സംസ്ഥാനത്തിൻ്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ സർക്കാർ ഇത്തരം പ്രാകൃത പ്രവർത്തനങ്ങൾ അനുവദിക്കില്ല." അദ്ദേഹം വ്യക്തമാക്കി.
ഇംഫാലിൽ നിന്ന് 160 കിലോമീറ്റർ അകലെ തമെംഗ്‌ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്‌ക്കും ഇടയിൽ NH 37-ൽ ചൊവ്വാഴ്ച ചരക്ക് കയറ്റിയ ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും വാഹനവ്യൂഹത്തിന് നേരെ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തു . ഒരു എൽപിജി ട്രക്ക് ഉൾപ്പെടെ നാല് ഇന്ധന ട്രക്കുകൾ ആക്രമണത്തിൽ തകർന്നു.
ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.