ബഹാവൽപൂർ കോട്ടയിൽ നിന്ന് 1,000 കിലോമീറ്റർ അകലെ പി‌ഒ‌കെയിൽ മസൂദ് അസർ; ഇന്റലിജൻസ് റിപ്പോർട്ട്

'അദ്ദേഹം പാകിസ്ഥാന്‍ മണ്ണിലുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളുമായി വിവരം പങ്കുവെച്ചാല്‍, ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും,'

New Update
Untitledbhup

ഡല്‍ഹി: ഇന്ത്യ തേടുന്ന ഭീകരന്‍, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാക് അധീന കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ കണ്ടതായി സൂചന. ബഹാവല്‍പൂരില്‍ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയാണിത്.

Advertisment

ഈ പ്രദേശത്ത് കുറഞ്ഞത് രണ്ട് പള്ളികള്‍, അനുബന്ധ മദ്രസകള്‍, നിരവധി സ്വകാര്യ, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ എന്നിവയുണ്ട്. അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.


പാകിസ്ഥാന്‍ മണ്ണില്‍ കണ്ടെത്തിയാല്‍ ഇസ്ലാമാബാദ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'അദ്ദേഹം പാകിസ്ഥാന്‍ മണ്ണിലുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളുമായി വിവരം പങ്കുവെച്ചാല്‍, ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും,' ഭൂട്ടോ അല്‍ ജസീറയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2016 ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 40 ലധികം സൈനികരുടെ മരണത്തിന് കാരണമായ 2019 ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണ് അസ്ഹര്‍.

Advertisment