ഡല്‍ഹി: മാധ്യമ ഇതിഹാസം രാമോജി റാവുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ ഹൈദരാബാദിലായിരുന്നു അന്ത്യം.
റാവുവിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച ദര്‍ശകനായിരുന്നു രാമോജി റാവുവെന്ന്, റാവുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീരാമോജി റാവു ഗാരുവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സമ്പന്നമായ സംഭാവനകള്‍ പത്രപ്രവര്‍ത്തനത്തിലും ചലച്ചിത്രലോകത്തും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
തന്റെ ശ്രദ്ധേയമായ ശ്രമങ്ങളിലൂടെ മാധ്യമ, വിനോദ ലോകത്ത് നവീകരണത്തിനും മികവിനും പുതിയ മാനദണ്ഡങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
''രാമോജി റാവു ഗാരു ഇന്ത്യയുടെ വികസനത്തിൽ അതീവ തത്പരനായിരുന്നു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൻ്റെ ജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടാനും നിരവധി അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി''- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.