പഞ്ചാബിലെ ഫിറോസ്പൂരിലും ഭട്ടിൻഡയിലും സൈറണുകൾ മുഴങ്ങി; അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡ്രോൺ വിക്ഷേപണത്തിന് ഉപയോഗിച്ച പാകിസ്ഥാൻ പോസ്റ്റ് നശിപ്പിച്ചതായി ഇന്ത്യ

പഞ്ചാബിലെ ഫിറോസ്പൂരിലും ബട്ടിന്‍ഡയിലും വ്യോമാക്രമണ സൈറണുകള്‍ മുഴക്കി. ഇതോടെ അമൃത്സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

New Update
india-pak

ഡല്‍ഹി: ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്‍ സൈന്യം ഓപ്പറേഷന്‍ ബനിയന്‍-അന്‍-മര്‍സൂസ് തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ (എന്‍സിഎ) അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

Advertisment

പഞ്ചാബിലെ ഫിറോസ്പൂരിലും ബട്ടിന്‍ഡയിലും വ്യോമാക്രമണ സൈറണുകള്‍ മുഴക്കി. ഇതോടെ അമൃത്സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.


ജമ്മുവിനടുത്തുള്ള ട്യൂബ്-ലോഞ്ച്ഡ് ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാകിസ്ഥാന്‍ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.


ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും പാകിസ്ഥാനുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. മറുപടിയായി ഇന്ത്യന്‍ സൈന്യം ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മുവില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേരത്തെ, ഫിറോസ്പൂരിലെ ഒരു ജനവാസ മേഖലയില്‍ ഡ്രോണ്‍ ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.