തമിഴ്നാട്ടിലും ചെന്നൈയിലുടനീളവും സാധാരണ പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്നിട്ടില്ല. വെള്ളക്കെട്ട് ഉണ്ടായിടത്തെല്ലാം 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ വെള്ളം വറ്റി. എടപ്പാടി കെ പളനിസ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് എംകെ സ്റ്റാലിന്‍

കൃഷിനാശം വേണ്ടത്ര വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പളനിസ്വാമിയുടെ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

New Update
MK Stalin on opposition criticism over crop loss in Tamil Nadu: I'm not bothered

ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊളത്തൂര്‍ മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

അധികം വെള്ളക്കെട്ട് എവിടെയും ഇല്ല. ചിലര്‍ പഴയ ക്ലിപ്പുകള്‍ ഉപയോഗിച്ച് തെറ്റായി അവകാശവാദം ഉന്നയിക്കുന്നു. ഇത് തെറ്റാണ്. ദയവായി സത്യം പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തമിഴ്നാട്ടിലും ചെന്നൈയിലുടനീളവും സാധാരണ പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്നിട്ടില്ലെന്നും വെള്ളക്കെട്ട് ഉണ്ടായിടത്തെല്ലാം 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ വെള്ളം വറ്റിയെന്നും ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊളത്തൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും സന്ദര്‍ശിച്ച സ്റ്റാലിന്‍ പറഞ്ഞു.

കൃഷിനാശം വേണ്ടത്ര വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പളനിസ്വാമിയുടെ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Advertisment