സ്‌കൂൾ വാനും ട്രെയിനും കൂട്ടിയിടിച്ച സംഭവം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

New Update
Untitledagan

കടലൂര്‍: കടലൂര്‍ ജില്ലയിലെ ശെമ്മന്‍കുപ്പത്ത് ചൊവ്വാഴ്ച രാവിലെ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ വാന്‍ പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചനം അറിയിച്ചു.

Advertisment

അപകടത്തില്‍ ജീവന്‍ നഷ്ടമായ 12 വയസ്സുകാരന്‍ നിമിലേഷിന്റെയും 16 വയസ്സുകാരി ചാരുമതിയുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.


'കടലൂര്‍ ചെമ്മങ്കുപ്പത്ത് നടന്ന അപകടത്തില്‍ രണ്ട് യുവ വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ദാരുണമായ അനുഭവമാണ്. മരിച്ച വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നു,' എന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. 

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ 'അഗാധമായ ഞെട്ടലും വേദനാജനകവും' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പരിക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സയും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരവും നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള ഇന്റര്‍ലോക്ക് ഇല്ലാത്ത ലെവല്‍ ക്രോസായ ഗേറ്റ് നമ്പര്‍ 170-ല്‍ രാവിലെ 7.45നാണ് അപകടം നടന്നത്. റെയില്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ഗേറ്റ് അടച്ചിട്ടിരിക്കെ മുന്നറിയിപ്പ് അവഗണിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Advertisment