'ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ അവർ നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും': ഖാലിദ സിയയുടെ മരണത്തിൽ പ്രധാനമന്ത്രി മോദി അനുശോചിച്ചു

'ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയില്‍, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങള്‍ക്കും അവര്‍ നല്‍കിയ പ്രധാന സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും.'

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ധാക്കയില്‍ അന്തരിച്ച മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎന്‍പി ചെയര്‍പേഴ്സണുമായ ബീഗം ഖാലിദ സിയയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 2015 ല്‍ അവരെ കണ്ടുമുട്ടിയത് അനുസ്മരിച്ച അദ്ദേഹം, അവരുടെ ദര്‍ശനവും പാരമ്പര്യവും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളെ തുടര്‍ന്നും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Advertisment

'മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി ചെയര്‍പേഴ്സണുമായ ബീഗം ഖാലിദ സിയയുടെ വിയോഗ വാര്‍ത്തയില്‍ അതിയായ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ എല്ലാ ജനങ്ങള്‍ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥ അനുശോചനം. ഈ നഷ്ടം താങ്ങാനുള്ള ശക്തി സര്‍വ്വശക്തന്‍ അവരുടെ കുടുംബത്തിന് നല്‍കട്ടെ' എന്ന് മോദി എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.


'ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയില്‍, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങള്‍ക്കും അവര്‍ നല്‍കിയ പ്രധാന സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും.'

'2015-ല്‍ ധാക്കയില്‍ വെച്ച് അവരുമായുള്ള എന്റെ ഊഷ്മളമായ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു. അവരുടെ ദര്‍ശനവും പൈതൃകവും ഞങ്ങളുടെ പങ്കാളിത്തത്തെ തുടര്‍ന്നും നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment