ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ: നരേന്ദ്ര മോദിക്ക് ക്ഷണം; നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം

17 വര്‍ഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ താരീഖ് റഹ്‌മാന്‍, തന്റെ പിതാവ് സിയാവുര്‍ റഹ്‌മാന്‍ സ്ഥാപിച്ച പാര്‍ട്ടിയിലൂടെ ഭരണത്തിലേക്ക് തിരിച്ചെത്തുന്നു.

New Update
Untitled

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരീഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം.

Advertisment

ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് താരീഖ് റഹ്‌മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്. ഫെബ്രുവരി 17-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.


ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് ക്ഷണിച്ച 13 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ചൈന, സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

17 വര്‍ഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ താരീഖ് റഹ്‌മാന്‍, തന്റെ പിതാവ് സിയാവുര്‍ റഹ്‌മാന്‍ സ്ഥാപിച്ച പാര്‍ട്ടിയിലൂടെ ഭരണത്തിലേക്ക് തിരിച്ചെത്തുന്നു.


ആകെയുള്ള 297 സീറ്റുകളില്‍ 209 എണ്ണവും ബിഎന്‍പി നേടി. പാകിസ്ഥാന്‍ അനുകൂല നിലപാടുള്ള ജമാഅത്തെ ഇസ്ലാമി 68 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായി.


തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നരേന്ദ്ര മോദി താരീഖ് റഹ്‌മാനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ബംഗ്ലാദേശിന്റെ പുരോഗതിക്കായി ഇന്ത്യയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ബംഗ്ലാദേശിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് താരീഖ് റഹ്‌മാന്‍ വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായി സന്തുലിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment