ഡൽഹി: പാകിസ്ഥാനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി. വ്യോമസേന മേധാവിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പ്രകോപനം തുടരുന്ന പാകിസ്ഥാനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ദില്ലിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. യോഗത്തില്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിംഗ് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
രാജ്യത്തെ ആയുധ ശേഖരത്തിലും ഉത്പാദനത്തിലും വര്‍ദ്ധനവ് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചതയാണ് വിവരം. പ്രകോപനം തുടര്‍ന്നാല്‍ പ്രതിരോധം നടത്താനും പ്രധാന മന്ത്രി നിര്‍ദേശം നല്‍കിയതയാണ് സൂചന.
നേരത്തെ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും, കരസേന, നാവികസേന, വ്യോമസേന മേധാവികളും പങ്കെടുത്തിരുന്നു. രാജ്യത്തെ ആയുധ ശേഖരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഇതിനോടകം ഇന്ത്യ ഊര്‍ജിതിമാക്കി.
250 കോടി രൂപയുടെ റഷ്യന്‍ മിസൈലുകള്‍ സൈന്യത്തിന് കൈമാറി. ചാരവൃത്തി ആരോപിച്ചു പഞ്ചാബില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് പാക് ബന്ധം കണ്ടെത്തിയതയാണ് വിവരം.
അതേസമയം പാക് രഹസ്യന്വേഷണ പ്രവര്‍ത്തകരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭീകരക്രമണവുമായി പ്രതികള്‍കുള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അതിനിടെ വിസ റദ്ധാക്കിയിട്ടും രാജ്യത്ത് തുടരുന്ന പാക് പൗരന്മാരെ നടക്കുകടത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.