ഏറ്റവും കൂടുതല്‍ വിദേശ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോദി, രണ്ടാം സ്ഥാനത്ത് മന്‍മോഹന്‍ സിംഗ്‌

നിലവില്‍ നടക്കുന്ന അഞ്ചു രാജ്യങ്ങളിലേക്കുള്ള പര്യടനത്തില്‍, മോദി മൂന്ന് രാജ്യങ്ങളിലെ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തു

New Update
Untitledbrasil

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നമീബിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. ഇതോടെ, വിദേശ രാജ്യങ്ങളുടെ പാര്‍ലമെന്റുകളില്‍ പ്രസംഗിച്ചിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് മോദിക്ക് സ്വന്തമായി. ഇത് അദ്ദേഹത്തിന്റെ 17-ാമത്തെ വിദേശ പാര്‍ലമെന്റ് അഭിസംബോധന ആയിരുന്നു. ഇതുവരെ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഈ നേട്ടം ലഭിച്ചിട്ടില്ല.

Advertisment

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ് 7 തവണയും ഇന്ദിരാ ഗാന്ധി 4 തവണയും ജവഹര്‍ലാല്‍ നെഹ്റു 3 തവണയും രാജീവ് ഗാന്ധി 2 തവണയും നരസിംഹ റാവു 1 തവണയും വിദേശ രാജ്യങ്ങളുടെ പാര്‍ലമെന്റുകളില്‍ പ്രസംഗിച്ചിട്ടുണ്ട്.


കോണ്‍ഗ്രസിലെ എല്ലാ പ്രധാനമന്ത്രിമാരെയും ചേര്‍ത്താല്‍ ആകെ 17 തവണ മാത്രമാണ് വിദേശ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തിരിക്കുന്നത്. അതേസമയം മോദി ഒറ്റക്ക് മാത്രം ഇത്രയും തവണ പ്രസംഗിച്ചിട്ടുണ്ട്.

നിലവില്‍ നടക്കുന്ന അഞ്ചു രാജ്യങ്ങളിലേക്കുള്ള പര്യടനത്തില്‍, മോദി മൂന്ന് രാജ്യങ്ങളിലെ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തു. ഘാനയിലെ എംപിമാര്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്തിയതും ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി മോദി വിദേശ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയര്‍ത്തുന്ന ആഗോള നേതാവാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര സ്വാധീനം ഉയരുന്നുവെന്നും ഈ നേട്ടങ്ങള്‍ തെളിയിക്കുന്നു.

Advertisment