/sathyam/media/media_files/2025/02/28/oFYQtHRVyOZ5LzARq77z.jpg)
മുംബൈ: പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍വച്ച് 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തുമെന്ന് പൊലീസ്.
ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് പ്രതി അദ്ദേഹത്തിന്‍റെ ഗ്രാമമായ ഗുണതിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ആ പ്രദേശത്തെ കരിമ്പിന് തോട്ടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.
പിടികൂടാന്‍ സഹായിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന കാര്യം ഓരോ വിട്ടിലുമെത്തി പൊലീസ് അറിയിച്ചു. ഒടുവില്‍ ഇന്നലെ രാത്രി 12 മണിക്ക് ദത്താത്രയ സുഹൃത്തിന്‍റെ വീട്ടില്‍ ഭക്ഷണം ആവശ്യപെട്ടെത്തി.
ഭക്ഷണം കഴിച്ച് കരിമ്പിന് തോട്ടത്തിലേക്ക് പോയ പ്രതിയെകുറിച്ച് സുഹൃത്താണ് പൊലീസിന് വിവരം നല്‍കിയത്.
പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒളിവില്‍ താമസിക്കുന്നതിനിടെ പ്രതി കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.
കയര്‍ പൊട്ടിവീണതിനാല്‍ ശ്രമം പരാജയപെട്ടെന്നാണും കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നുമാണ് പ്രതി നല്‍കിയ മൊഴി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us