മുംബൈ ആക്രമണത്തിന് പാക് ഭീകരരെ പരിശീലിപ്പിച്ച ലഷ്കർ ഇ ത്വയിബ ഭീകരൻ അൻസാരിയുടെ വിചാരണ തുടരാൻ അനുമതി, 26/11-ന്‍റെ ആസൂത്രകരിലൊരാൾ

അറബിക്കടൽ കടന്ന് ഇന്ത്യയിലെത്തിയ പത്ത് പാകിസ്ഥാൻ ഭീകരർക്ക് ഹിന്ദിയും മുംബൈ നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതും ഇയാളാണ്

New Update
mumbai-attack

മുംബൈ: മുംബൈയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്കു പരിശീലനം നൽകിയ കേസിൽ  ലഷ്കർ ഇ തൊയ്ബ ഭീകരൻ സാബിയുദീൻ അൻസാരി എന്ന അബു ജുൻഡലിനെതിരേയുള്ള വിചാരണ പുനരാരംഭിക്കുന്നു. 

Advertisment

അറബിക്കടൽ കടന്ന് ഇന്ത്യയിലെത്തിയ പത്ത് പാകിസ്ഥാൻ ഭീകരർക്ക് ഹിന്ദിയും മുംബൈ നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതും ഇയാളാണ്.

z

പ്രതിക്കു രഹസ്യരേഖകൾ കൈമാറണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ഇന്നലെ റദ്ദാക്കിയതിനെത്തുടർന്നാണ് വിചാരണനടപടികൾ പുനരാരംഭിക്കുന്നത്. 

അൻസാരി ആവശ്യപ്പെട്ട രഹസ്യരേഖകൾ നൽകണമെന്ന 2018 ലെ വിചാരണക്കോടതിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്, സിവിൽ ഏവിയേഷൻ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം  സമർപ്പിച്ച ഹർജി ജസ്റ്റിസ് ആർ.എൻ. ലദ്ദയുടെ ബെഞ്ച് അനുവദിച്ചു. അൻസാരിക്കെതിരായ ഭീകരാക്രമണ കേസിന്‍റെ വിചാരണ 2018 മുതൽ നിർത്തിവച്ചിരിക്കുകയായിരുന്നു.
 
ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പുറമേ, 2008 നവംബർ 26ന് മുംബൈ ആക്രമിച്ച പത്ത് പാക്കിസ്ഥാൻ ഭീകരരെ വ്യക്തിപരമായി പരിശീലിപ്പിച്ചതിനും അൻസാരിക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. 

mumbai

അവരെ ഹിന്ദിയും മുംബൈയുടെ ഭൂപ്രകൃതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും പ്രത്യേകമായി പഠിപ്പിച്ചത് അൻസാരിയാണ്.  സൗദി അറേബ്യയിൽവച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തിയെന്ന വാദവുമായി അൻസാരി മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 

2018 ൽ വിചാരണ കോടതി അൻസാരിയുടെ അപേക്ഷ ഫയലിൽ സ്വീകരിച്ചു. അതേസമയം, അൻസാരിയെ ഡൽഹിയിലെ വിമാനത്താവളത്തിനു പുറത്തനിന്നു പിടികൂടിയതായി ഡൽഹി പോലീസിന്‍റെ പ്രത്യേക സെൽ കോടതിയിൽ പറഞ്ഞു. 

  ഡൽഹി പോലീസ്, ദേശീയ അന്വേഷണ ഏജൻസി, മഹാരാഷ്ട്ര, ബംഗളൂരു, ഗുജറാത്ത് പോലീസ്  അൻസാരിക്കെതിരേ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

2006ലെ ഔറംഗാബാദ് ആയുധക്കടത്ത് കേസിൽ, 2016ൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴ് കുറ്റവാളികളിൽ അൻസാരിയും ഉൾപ്പെടുന്നു.

ചോദ്യം ചെയ്യലിൽ, വിവിധ ലഷ്കർ കമാൻഡർമാരുമായുള്ള ബന്ധത്തെക്കുറിച്ചും ഭീകര സംഘടനയുടെ സ്ഥാപകൻ ഹഫീസ് സയീദുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സൈബർസ്പേസ് ഉപയോഗിച്ചുള്ള ഭീകരസംഘടനയുടെ റിക്രൂട്ട്മെന്‍റ് പദ്ധതികളെക്കുറിച്ചും അൻസാരി ഏറ്റുപറഞ്ഞിട്ടുണ്ട്. 

  മുംബൈ ആക്രമണക്കേസിൽ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരൻ അജ്മൽ കസബിനെ 2010 ൽ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. 

ajmal-kasab

2012 നവംബറിൽ പുനെയിലെ യെർവാഡ ജയിലിൽ തൂക്കിലേറ്റി. 2008 നവംബർ 26ന് രാത്രി അറബിക്കടൽവഴി മുംബൈയിലെത്തിയ പാക് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ വിദേശികൾ ഉൾപ്പെടെ 166 പേർ  കൊല്ലപ്പെട്ടിരുന്നു.

Advertisment