ബിഹാറിലെ നളന്ദയിൽ ഇരട്ട കൊലപാതകം, യുവാവിനെയും യുവതിയെയും തലയ്ക്ക് വെടിവച്ചു കൊന്നു

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും ആശുപത്രി ഗേറ്റില്‍ ബഹളം വച്ചു.

New Update
Untitledncrrain

ഡല്‍ഹി: ദീപ്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദുമ്രവാന്‍ ഗ്രാമത്തില്‍ കുട്ടികള്‍ തമ്മില്‍ ഉണ്ടായ ചെറിയ തര്‍ക്കം വലിയ സംഘര്‍ഷത്തിലേക്ക് മാറി.

Advertisment

തുടര്‍ന്ന് ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. ഗ്രാമവാസിയായ ഓം പ്രകാശ് പാസ്വാന്റെ മകള്‍ അന്നു കുമാരി (22), സന്തോഷ് പാസ്വാന്റെ മകന്‍ ഹിമാന്‍ഷു കുമാര്‍ (24) എന്നിവരാണ് മരിച്ചത്.


ആദ്യം കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് മുതിര്‍ന്നവരും ഇടപെട്ടതോടെ പ്രശ്‌നം വഷളായി. പിന്നാലെ വെടിവയ്പ്പ് ആരംഭിച്ചു. ഇരുവരുടെയും തലയ്ക്ക് വെടിയേറ്റു. പരിക്കേറ്റവരെ ബീഹാര്‍ ഷെരീഫിലെ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ഡോക്ടര്‍മാര്‍ ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു.


പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും ആശുപത്രി ഗേറ്റില്‍ ബഹളം വച്ചു.

പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബം സമ്മതിച്ചില്ല; മൃതദേഹം നേരിട്ട് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവരം ലഭിച്ചയുടന്‍ പോലീസ് ഇന്‍ചാര്‍ജ് സാമ്രാട്ട് ദീപക് സ്ഥലത്തെത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, കുടുംബം നിലപാട് മാറ്റിയില്ല.

 

Advertisment