'ജുഡീഷ്യറിയിലെ അഴിമതി': സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ എൻസിഇആർടി മാപ്പപേക്ഷിച്ചു; പാഠഭാഗം തിരുത്തിയെഴുതും

നിയമവിദഗ്ധരുമായും ബന്ധപ്പെട്ട അധികൃതരുമായും ആലോചിച്ച് 'സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന നാലാം അധ്യായം പൂര്‍ണ്ണമായും പുതുക്കി എഴുതും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ എന്‍സിഇആര്‍ടി മാപ്പപേക്ഷിച്ചു.

Advertisment

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിഷയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. പാഠപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി പുസ്തകം പൂര്‍ണ്ണമായും തിരുത്തിയെഴുതുമെന്ന് എന്‍സിഇആര്‍ടി അറിയിച്ചു.


ബുധനാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കൗണ്‍സില്‍ ഖേദം പ്രകടിപ്പിച്ചത്. പുസ്തകത്തില്‍ അനുചിതമായ ഉള്ളടക്കം കടന്നുകൂടിയത് വിവേചനപരമായ പിഴവാണെന്ന് എന്‍സിഇആര്‍ടി സമ്മതിച്ചു.

വിവാദമായ 'Exploring Society: India and Beyond' എന്ന എട്ടാം ക്ലാസ്സിലെ പുസ്തകത്തിന്റെ വിതരണം അടിയന്തരമായി നിര്‍ത്തിവെച്ചു. എന്‍സിഇആര്‍ടി വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പ് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.


നിയമവിദഗ്ധരുമായും ബന്ധപ്പെട്ട അധികൃതരുമായും ആലോചിച്ച് 'സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന നാലാം അധ്യായം പൂര്‍ണ്ണമായും പുതുക്കി എഴുതും.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പും പാഠഭാഗത്തിലെ പിഴവുകള്‍ നിരീക്ഷിക്കുകയും പുസ്തക വിതരണം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 2026 ഫെബ്രുവരി 24-നാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.

Advertisment