/sathyam/media/media_files/d1ThZFrlFSXncBiCZxyx.jpg)
ഡൽഹി: നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.
ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
പരീക്ഷയ്‌ക്ക് ഒരു ദിവസം മുമ്പ് ഇരുവരും വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. കേസിലെ 13 പ്രതികളിൽ പരീക്ഷ എഴുതിയ നാലു ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു.
ഇതിനു പുറമെ മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സഞ്ജീവ് മുഖിയയ്ക്കായുള്ള അന്വേഷണം സിബിഐ തുടരുകയാണ്. മുഖിയ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്.
ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, ഞായറാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി പട്‌നയിലെ 17 ഉദ്യോഗാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ബീഹാർ, ഗുജറാത്ത് സർക്കാരുകൾ പ്രാദേശിക നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസുകൾ കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പരീക്ഷയിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് ഗോധ്ര താലൂക്ക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കേസിൻ്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, മുഴുവൻ സംഭവങ്ങളിലും വിപുലമായ അന്വേഷണം നടത്താനാകുമെന്നും ഗുജറാത്ത് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us