നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം: ചൈനീസ് യുവതി അറസ്റ്റിൽ

ആവശ്യമായ യാത്രാ രേഖകള്‍ അവരുടെ കൈവശമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ഉദ്യോഗസ്ഥര്‍ അവരെ കസ്റ്റഡിയിലെടുത്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: മഹാരാജ്ഗഞ്ച് ജില്ലയിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി വഴി സാധുവായ വിസയും പാസ്പോര്‍ട്ട് രേഖകളും ഇല്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ് പൗരയെ അറസ്റ്റ് ചെയ്തു.

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നൗട്ടാന്‍വ പ്രദേശത്തെ ബൈരിയ ബസാറിലെ ഒരു നടപ്പാതയിലൂടെ സ്ത്രീ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടയുകയായിരുന്നു. 


ആവശ്യമായ യാത്രാ രേഖകള്‍ അവരുടെ കൈവശമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ഉദ്യോഗസ്ഥര്‍ അവരെ കസ്റ്റഡിയിലെടുത്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


പിന്നീട് പോലീസിന് കൈമാറി അറസ്റ്റ് ചെയ്തു. സ്ത്രീയുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഒരു സ്ലിപ്പില്‍ നിന്ന് ചൈനയില്‍ നിന്നുള്ള ഹുവാജിയ ജി ആണെന്ന് തിരിച്ചറിഞ്ഞതായി നൗതന്‍വയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പുരുഷോത്തം റാവു പറഞ്ഞു.

'അവരുടെ ജന്മസ്ഥലവും ഇന്ത്യയിലേക്കുള്ള അവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടന്നുവരികയാണ്. ഭാഷാ തടസ്സങ്ങള്‍ കാരണം, ഇതുവരെ പ്രത്യേക വിവരങ്ങളൊന്നും ശേഖരിച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment