New Update
/sathyam/media/media_files/vX4Wkzg4QOiYHy9btbJZ.jpg)
ഡൽഹി: ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ വസൂരി രോഗികളിൽ പണ്ട് കണ്ട സമാനമായ ലക്ഷണങ്ങളുള്ള ഒരു വൈറൽ സൂനോട്ടിക് രോഗമാണ് മങ്കിപോക്സ്.
പുതിയ മങ്കിപോക്‌സ് ആശങ്കാജനകമാണെന്ന് വിദഗ്ധർ പറഞ്ഞു. കാരണം ഇത് ശാരീരിക സമ്പർക്കം പുലർത്തുന്ന ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുമെന്നും ഇത് കുട്ടികളിൽ പോലും മരണനിരക്ക് വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറഞ്ഞു. 2022ൽ ആഗോള പൊട്ടിത്തെറിക്ക് കാരണമായ എംപോക്‌സ് ക്ലേഡ് 2 ബിയിൽ നിന്ന് വ്യത്യസ്‌തമാണ് പുതിയ സ്‌ട്രെയിൻ.
'മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വളരെക്കാലമായി ഇത്തരം എൻഡെമിക് കേസുകൾ കാണുന്നുണ്ട്. കൂടുതൽ മാരകവും പ്രാധാന്യമുള്ളതുമായ എംപോക്‌സ് ക്ലേഡ് 1 പതിറ്റാണ്ടുകളായി അവിടെയുണ്ട്.
എന്നാൽ ഇപ്പോൾ പുതിയ വ്യതിയാനങ്ങൾ കാരണം ഇത് കൂടുതൽ പകരാൻ സാധ്യതയുണ്ടെ'ന്ന് പകർച്ചവ്യാധി വിദഗ്‌ധൻ ഡോ ഈശ്വർ ഗിലാഡ പറഞ്ഞു.
ക്ലേഡ് 1 ൽ നിന്ന് വ്യത്യസ്‌തമായി, 2023 സെപ്റ്റംബറിൽ മനുഷ്യരിലേക്ക് കുതിച്ചതായി കണക്കാക്കപ്പെടുന്ന ക്ലേഡ് 1 ബി എന്ന പുതിയ സ്‌ട്രെയിൻ ഉയർന്ന മരണനിരക്കാണ് ഉള്ളത്.
യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തിൽ, മുതിർന്നവരിൽ 5 ശതമാനവും കുട്ടികളിൽ 10 ശതമാനവുമാണ് ക്ലേഡ് 1 ബി മരണനിരക്ക്.
പുതിയ ക്ലേഡ് ലൈംഗിക ബന്ധമില്ലാതെ സ്‌ത്രീകളെയും പുരുഷന്മാരെയും ബാധിക്കും. കുട്ടികളെ ബാധിക്കാനും കൂടാതെ ഗർഭം അലസാനും ഇത് കാരണമാകുന്നു.