അബോധാവസ്ഥയിലായിട്ട് 11 വർഷം. ഹരീഷ് റാണയുടെ ദയാവധത്തിന് അനുവാദം തേടിയുള്ള ഹർജി. സുപ്രീം കോടതി വിധി പറയാൻ മാറ്റി

ഹരീഷ് റാണയുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ബെഞ്ച് വിശദമായി പരിശോധിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
img(304)

ന്യൂഡൽഹി:കഴിഞ്ഞ 11 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ജീവൻരക്ഷാ ചികിത്സകൾ പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. 

Advertisment

ദയാവധത്തിന് അനുമതി തേടി ഹരീഷ് റാണയുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 


ഹരീഷ് റാണയുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ബെഞ്ച് വിശദമായി പരിശോധിച്ചു.


ഹരീഷ് റാണ പൂർണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയല്ല ജീവിക്കുന്നതെന്നും, ഭക്ഷണം നൽകുന്നത് പൈപ്പിലൂടെയാണെങ്കിലും ശ്വസനം സ്വഭാവികമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. 

2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.


മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. 


എന്നാൽ, നിലവിലെ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ജീവൻരക്ഷാ ചികിത്സകൾ പിൻവലിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കോടതി വിശദമായ വാദം കേട്ടു.

വിഷയത്തിലെ ധാർമ്മികവും നിയമപരവുമായ വശങ്ങൾ പരിഗണിച്ച കോടതി കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

Advertisment