ന്യുഡൽഹി: ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്.
പാകിസ്താനിലെ സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.
പ്രളയ സാധ്യതയെത്തുടർന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ ഒരുക്കങ്ങൾ പൂർത്തിയായി.
രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക.
കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കൊച്ചിയും തിരുവനന്തപുരവും ആണ് ഉള്ളതെങ്കിലും സംസ്ഥാന വ്യാപകമായി നാളെ മോക്ക് ഡ്രിൽ നടക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.