ഡൽഹി: മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും സംസ്‌കാര ചടങ്ങിൽ പാകിസ്ഥാൻ സൈന്യവും അണിനിരന്നു.
ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പാകിസ്താന്റെ ഇന്നേവരെയുള്ള വാദങ്ങളെല്ലാം പൊളിഞ്ഞടുങ്ങി.
മസൂദ് അസറിന്റെ സഹോദരിയും ഭർത്താവുമടക്കമുള്ള 14 പേരാണ് ഇന്ത്യയുടെ തിരിച്ചടിയിൽ മരിച്ചത്.
താനും കൂടി മരിക്കേണ്ടതായിരുന്നു എന്നാണ് സംഭവം സ്ഥിരീകരിച്ച് മസൂദ് അസർ രംഗത്തെത്തിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട മറ്റ് ഭീകരരുടെ സംസ്‌കാരത്തിലും പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേരിട്ടുള്ള സാന്നിദ്ധ്യമുണ്ടായിരുന്നു.
മുരിട‌്കെയിലെ ലഷ്‌കർ ഭീകര താവളത്തിലെ സംസ്‌കാര ചടങ്ങിൽ പാക് സൈനികർ സജീവമായി പങ്കെടുത്തു.
ലഷ്‌കർ ഇ ത്വയിബ കമാൻഡർ അബ്‌ദുൾ റൗഫിന്റെ സംസ്‌കാരത്തിൽ നിരവധി സൈനികരാണ് പങ്കെടുത്തത്.
മസൂദ് അസർ പാകിസ്ഥാനിൽ തടവിലാണ് എന്നാണ് പാക് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ വലിയ സുരക്ഷായോടെ മസൂദ് അസർ പാകിസ്ഥാനിൽ കഴിയുന്നതായി ഇന്ത്യയ്‌ക്ക് വിവരം ലഭിച്ചിരുന്നു.
ഒൻപത് ഇടങ്ങളിലാണ് ബുധനാഴ്‌ച പുലർച്ചെയോടെ ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിച്ചത്.
ലാഹോറിൽ നിന്നും 30 കിലോമീറ്റർ മാത്രം അകലെയാണ് മുരിട്‌കെയിലെ ലഷ്‌കർ പരിശീലന കേന്ദ്രം. അജ്‌മൽ കസബടക്കം പരിശീലനം നേടിയച് ഇവിടെനിന്നാണെന്നാണ് വിവരം.