നിതീഷ് യുഗം അവസാനിക്കുന്നു: ബിഹാർ മുഖ്യമന്ത്രി രാജ്യസഭയിലേക്ക്; പകരക്കാരൻ ബിജെപിയിൽ നിന്ന്

ബിഹാറില്‍ ബിജെപിക്ക് വഴിമാറിക്കൊടുക്കുക എന്ന രഹസ്യ ധാരണയുടെ ഭാഗമാണ് ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായന്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞു രാജ്യസഭയിലേക്ക്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി അദ്ദേഹം വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ടോളം ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാര്‍ സജീവമായ അധികാര രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്.

Advertisment

ഏപ്രില്‍ 9-നകം നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നിലവിലെ നിയമസഭാ കണക്കുകള്‍ പ്രകാരം നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.


നിതീഷ് മാറുന്നതോടെ ബിഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭരണകൂടം വരും. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ അല്ലെങ്കില്‍ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യത. എന്നാല്‍ പതിവുപോലെ ബിജെപി കേന്ദ്രനേതൃത്വം അപ്രതീക്ഷിതമായ ഒരു മുഖത്തെയും അവതരിപ്പിച്ചേക്കാം.

പാര്‍ട്ടിയായ ജെഡിയുവിന്റെ ഭാവി സുരക്ഷിതമാക്കാന്‍ നിതീഷിന്റെ മകന്‍ നിശാന്ത് കുമാറിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


നിതീഷിന്റെ ആരോഗ്യത്തെക്കുറിച്ചും (മറവി രോഗം പോലുള്ള ലക്ഷണങ്ങള്‍) അദ്ദേഹത്തിന്റെ സമീപകാലത്തെ ചില പെരുമാറ്റങ്ങളെക്കുറിച്ചും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.


തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിലൂടെ സംസ്ഥാന ഖജനാവിനുണ്ടായ വലിയ സാമ്പത്തിക ഭാരം മറികടക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഒരു 'മാന്യമായ വിടവാങ്ങല്‍' അദ്ദേഹം ആഗ്രഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ബിഹാറില്‍ ബിജെപിക്ക് വഴിമാറിക്കൊടുക്കുക എന്ന രഹസ്യ ധാരണയുടെ ഭാഗമാണ് ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Advertisment