വടക്കേ ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മൂടൽ മഞ്ഞ്. റോഹ്തക്കിലെ മെഹാം പ്രദേശത്ത് മാത്രം 35ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂടുതലും അപകടത്തിൽപ്പെട്ടത് ട്രക്കുകൾ

ഹിസാറിൽ ദേശീയപാത 52 ലെ ദിക്താന മോഡയിൽ രാവിലെ എട്ടോടെ രണ്ട് ബസുകൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു

New Update
SNOW-FOG

ന്യൂഡൽഹി: മൂടൽമഞ്ഞ് കാരണം നിരവധി റോഡപകടങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Advertisment

 റോഹ്തക്കിലെ മെഹാം പ്രദേശത്ത് 35 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂടുതലും ട്രക്കുകളാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.


ഹൈവേയിൽ ഒരു ട്രക്കും കാറും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് മറ്റു കൂട്ടിയിടികൾ ഉണ്ടായത്.

ഹിസാറിലും റെവാരിയിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹിസാറിൽ ദേശീയപാത 52 ലെ ദിക്താന മോഡയിൽ രാവിലെ എട്ടോടെ രണ്ട് ബസുകൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. റെവാരിയിൽ ദേശീയപാത 352ൽ കാഴ്ച പരിമിതി കുറഞ്ഞതിനാൽ നാല് ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisment