ഇറാൻ യുദ്ധം: എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം; ഹോർമുസ് കടലിടുക്ക് അടച്ചു, ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ

എണ്ണയ്ക്ക് പുറമെ പ്രകൃതി വാതക വിലയും കുതിച്ചുയരുകയാണ്. ബ്രിട്ടനില്‍ വാതക വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

New Update
Untitled

ലണ്ടന്‍: പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസവും ആളിപ്പടരുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

Advertisment

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളര്‍ കടന്നു. വെറും രണ്ട് ദിവസത്തിനുള്ളില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ചില ഘട്ടങ്ങളില്‍ വില 85 ഡോളര്‍ വരെ ഉയര്‍ന്നു.


എണ്ണയ്ക്ക് പുറമെ പ്രകൃതി വാതക വിലയും കുതിച്ചുയരുകയാണ്. ബ്രിട്ടനില്‍ വാതക വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

യുദ്ധഭീതിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ വന്‍ തകര്‍ച്ച നേരിടുകയാണ്.

ലോകത്തിലെ മൊത്തം എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇറാനെതിരായ ആക്രമണത്തെത്തുടര്‍ന്ന് ഈ മേഖലയിലൂടെയുള്ള ടാങ്കറുകളുടെ നീക്കം നിലച്ചത് ആഗോള ഊര്‍ജ്ജ സുരക്ഷയെ ബാധിച്ചു.


'ഹോര്‍മുസ് കടലിടുക്കിലെ തടസ്സം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ എണ്ണവില 100 ഡോളറിന് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.'


ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ വലിയൊരു ഭാഗം ഈ പാതയിലൂടെയാണ് വരുന്നത്. വിതരണം തടസ്സപ്പെടുന്നത് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമായേക്കാം.

Advertisment