‘പാകിസ്ഥാൻ ഒന്ന് പിഴച്ചിരുന്നെങ്കിൽ കരയുദ്ധം തുടങ്ങുമായിരുന്നു’; ഓപ്പറേഷൻ സിന്ദൂരിലെ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി കരസേനാ മേധാവി

കഴിഞ്ഞ വര്‍ഷം മെയ് 7 മുതല്‍ മെയ് 10 വരെ നീണ്ടുനിന്ന 88 മണിക്കൂര്‍ നീളുന്ന ഓപ്പറേഷനെക്കുറിച്ച് അദ്ദേഹം വിവരിച്ചു.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാന്‍ എന്തെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിര്‍ന്നിരുന്നെങ്കില്‍ അതിര്‍ത്തി കടന്ന് ശക്തമായ കരയുദ്ധം ആരംഭിക്കാന്‍ ഇന്ത്യന്‍ സായുധ സേന പൂര്‍ണ്ണ സജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വെളിപ്പെടുത്തി.

Advertisment

കഴിഞ്ഞ വര്‍ഷം നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ചെറിയൊരു പിഴവുണ്ടായിരുന്നെങ്കില്‍ പോലും സൈന്യം തിരിച്ചടിക്കുമായിരുന്നു. പാകിസ്ഥാനെതിരായ പരമ്പരാഗത യുദ്ധമുറകള്‍ക്കുള്ള സാധ്യത ഇന്ത്യ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷം മെയ് 7 മുതല്‍ മെയ് 10 വരെ നീണ്ടുനിന്ന 88 മണിക്കൂര്‍ നീളുന്ന ഓപ്പറേഷനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 'ആ 88 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ എന്തെങ്കിലും അബദ്ധം കാട്ടിയിരുന്നെങ്കില്‍ കരയുദ്ധം തുടങ്ങാന്‍ തക്കവിധത്തിലുള്ള സൈനിക വിന്യാസമാണ് ഇന്ത്യ നടത്തിയത്. 

ആധുനിക യുദ്ധതന്ത്രങ്ങളില്‍ പരമ്പരാഗത യുദ്ധത്തിനുള്ള സാധ്യതകള്‍ കുറഞ്ഞു വരികയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്ത്യയുടെ ഈ കരുത്തുറ്റ നീക്കം നടന്നത്,' ജനറല്‍ ദ്വിവേദി പറഞ്ഞു.

Advertisment