ഓപ്പറേഷന്‍ സിന്ദൂര്‍ തകര്‍ത്തത് പാകിസ്ഥാന്റെ 'ഹൃദയം'. പാകിസ്ഥാന്‍ പഞ്ചാബിന്റെ ഹൃദയഭാഗത്തുള്ള ഭീകര ക്യാമ്പുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ചരിത്രത്തില്‍ ആദ്യം

പാകിസ്ഥാനിലെ പഞ്ചാബിലെ ബഹവല്‍പൂരിലുള്ള ഭീകര ക്യാമ്പുകളില്‍ ഒന്ന്, ഇന്തോ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ (ഐബി) നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്. 

New Update
Operation Sindoor is unique, it hit at the heart of Pakistan

ഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ചെ 1.05 നാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചുത്. ഭീകര ക്യാമ്പുകളെ മാത്രമല്ല, പാകിസ്ഥാന്‍ തീവ്രവാദികളുടെ നട്ടെല്ലും ഇച്ഛാശക്തിയമാണ്  ഓപ്പറേഷന്‍ സിന്ദൂര്‍ തകര്‍ത്തത്. 

Advertisment

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാന്‍ പഞ്ചാബിന്റെ ഹൃദയഭാഗത്തുള്ള ഭീകര ക്യാമ്പുകള്‍ ഇന്ത്യ ലക്ഷ്യമിട്ടത്. 2016 ലെ ഉറിയിലും 2019 ലെ പുല്‍വാമ പ്രത്യാക്രമണങ്ങളിലും, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) തൊട്ടടുത്തുള്ള ഖൈബര്‍-പഖ്തൂണ്‍ഖ്വയിലെയും ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ചത്.


25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനില്‍ ഒമ്പത് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടിരുന്നു, അതില്‍ നാലെണ്ണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ബുധനാഴ്ച ഒരു മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.


പാകിസ്ഥാനിലെ പഞ്ചാബിലെ ബഹവല്‍പൂരിലുള്ള ഭീകര ക്യാമ്പുകളില്‍ ഒന്ന്, ഇന്തോ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ (ഐബി) നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്. 


പാകിസ്ഥാന്‍ സൈന്യത്തിന്റെ റെജിമെന്റല്‍ കേന്ദ്രങ്ങളിലൊന്നും ബഹവല്‍പൂരിലുണ്ട്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.