കശ്മീർ: ജീവിതം വഴിമുട്ടി കശ്മീരിലെ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന സാധാരണക്കാർ. കാശ്മീരിലെ സാധുക്കളായ കച്ചവടക്കാരും ശിക്കാര ബോട്ടുട മകളും കുതിരസവാരിക്കാരും, ടാക്സി,ബസ് ഓപ്പറേറ്റർമാരും തുടങ്ങി ചെറുകിട കച്ചവടക്കാർ, ജോലിക്കാർ ,ഹോട്ടൽ ജീവനക്കാർ,ഉടമകൾ, ഗൈഡു കൾ ഒക്കെ ഇന്ന് ബുദ്ധിമുട്ടിലാണ്. നിലനിൽപ്പ് ഭീഷണിയിലാണ്.
/sathyam/media/media_files/2025/04/28/zZOZeF0jE5Gjt2k22juF.jpg)
1990 കളിൽ ഉണ്ടായ ഭീകരരുടെ തേർവാഴ്ചയും അതേ ത്തുടർ ന്നുള്ള കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും പിന്നീട് കുറേ ക്കാലം ടൂറിസം മേഖലയിലുണ്ടായ തകർച്ചയും പഴയതലമുറ ഓർക്കുന്നുണ്ട്.
/sathyam/media/media_files/2025/04/28/qRyicdrf3gB58HutT8zs.jpg)
2000 മാണ്ടി നുശേഷം കാശ്മീരിൽ ടൂറിസം പച്ചപിടിച്ചുവന്നു. ഇന്ത്യയും മാലിദ്വീപുമായുണ്ടായ ഉരസലു കളും കശ്മീരിലെ തെളിഞ്ഞ അന്തരീക്ഷവും 2024 ഒക്കെയ പ്പോൾ കശ്മീർ ടൂറിസം നമ്പർ വൺ ബിസ്സിനസ്സ് മേഖലയായി മാറ പ്പെട്ടു. അത്രയേറെ ജനത്തിരക്കായിരുന്നു അവിടെ.
/sathyam/media/media_files/2025/04/16/Lm8yqxDHwiXC8E5kusAp.jpg)
ഭീകരർ നടത്തിയ 20 മിനിറ്റ് നേരത്തെ പൈശാചിക തയും മതം ചോദിച്ചുള്ള 26 നിസ്സഹായരുടെ അരും കൊലയും കശ്‍മീരികളുടെ മനസ്സിൽ വലിയ മുറി പ്പാടാണ് സൃഷ്ടിച്ചിരിക്കു ന്നത്. കശ്മീരിലെ ശ്രീനഗർ ഉൾപ്പടെയുള്ള മസ്ജിദുകളിൽ മരിച്ച വരോടുള്ള ആദരസൂചകമായി മൗനപ്രാർത്ഥനയും ഭീകര വാദത്തി നെതിരെയുള്ള പ്രഭാഷണങ്ങളും നടക്കുകയുണ്ടായി.
/sathyam/media/media_files/2025/04/28/7obrHpTNx5E4pFtcTgD8.jpg)
തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും അത് കാശ്മീരിലേക്ക് ഇമ്പോർട്ട് ചെയ്യുന്ന പാക്കിസ്ഥാനെതിരായുള്ള രൂക്ഷമായ എതിർപ്പ് ഓരോ കാശ്മീരിയും പരസ്യമായി പ്രകടി പ്പിക്കുന്നുണ്ട്. തങ്ങളുടെ ഹൃദയം കവർന്ന അതിഥിക ളെ ഭീകരർ നിഷ്ടൂരം കൊന്നുതള്ളിയതിനെപ്പറ്റി വിവരിക്കുമ്പോൾ പലരു ടെയും കണ്ണുനിറയുന്നു, വാക്കുകൾ ഇടറുന്നു.
/sathyam/media/media_files/2025/04/28/HVIkWLZWhBs8KjTD6bV8.jpg)
ജൂൺ വരെയുള്ള രണ്ടര ലക്ഷം ബുക്കിങ്ങുകൾ ക്യാ ൻസൽ ചെയ്യപ്പെട്ടു. വിമാനക്കമ്പനികൾക്കും വലിയ നഷ്ടമാണ്. ഞങ്ങളുടെ മനസ്സ് വായിക്കൂ എന്ന സന്ദേശത്തോടെ ഇന്നല്ലെങ്കിൽ നാളെ സന്ദർശകർ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ ടാൽ തടാകത്തിൽ കത്തുകഴിയുകയാണ് ശിക്കാര ബോട്ടുടമകൾ..അതുപോലെ കശ്മീ രിലെ ലക്ഷക്കണക്കിന് പലതുറകളിൽ പ്രവർത്തി ക്കുന്ന സാധാരണക്കാരും.