പഹൽഗാം ആക്രമണത്തെ അപലപിച്ച് ഭീകരവിരുദ്ധ നിലപാട് വീണ്ടും ഉറപ്പിച്ച് ഇന്ത്യയും അഫ്ഗാനിസ്ഥാനും, ബന്ധം കൂടുതൽ ശക്തമാക്കി

2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരവധി പേരുടെ ജീവന്‍ അപലപിച്ച ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: 2025 ഒക്ടോബര്‍ 10 ന് ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയും തമ്മില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍, ഭീകരതയെ ചെറുക്കുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധത ഇന്ത്യയും അഫ്ഗാനിസ്ഥാനും ആവര്‍ത്തിച്ചു. 

Advertisment

2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരവധി പേരുടെ ജീവന്‍ അപലപിച്ച ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍.


പഹല്‍ഗാം ഭീകരാക്രമണത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമായി അപലപിച്ചതിനും ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും കാണിച്ച ഐക്യദാര്‍ഢ്യത്തിനും ഡോ. ജയ്ശങ്കര്‍ അഭിനന്ദനം അറിയിച്ചു.

എല്ലാത്തരം ഭീകരതകളെയും, പ്രത്യേകിച്ച് പ്രാദേശിക രാജ്യങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നവയെ, ഇരു മന്ത്രിമാരും അപലപിച്ചു. മേഖലയില്‍ സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും ചൂണ്ടിക്കാട്ടി.


പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട്, ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കില്ലെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഉറപ്പുനല്‍കി.


ഡോ. ജയ്ശങ്കര്‍ ഈ ഉറപ്പിനെ സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള അഫ്ഗാനിസ്ഥാന്റെ ധാരണയെ അഭിനന്ദിക്കുകയും ചെയ്തു.

Advertisment