'ഉസ്മാന്‍ അലി കാമ്പസി'ന് നേരേ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചത് കാലങ്ങളായി ഇന്ത്യയ്ക്ക് നേരേ ഭീഷണിയുയര്‍ത്തുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അടിവേരിളക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആക്രമിച്ച പ്രധാന ഭീകര കേന്ദ്രങ്ങള്‍ ഇവ

'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹാവല്‍പുരിലെ ഉസ്മാന്‍ അലി കാമ്പസ്.

New Update
Indian airspace being monitored, say sources

ഡല്‍ഹി: പഹല്‍ഗാമം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിലും ഉണ്ടായിരുന്ന ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു.

Advertisment

ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചത് കാലങ്ങളായി ഇന്ത്യയ്ക്ക് നേരേ ഭീഷണിയുയര്‍ത്തുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അടിവേരിളക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു.

ആക്രമണത്തിനിരയായ പ്രധാന ഭീകര കേന്ദ്രങ്ങള്‍ ഇവയാണ്: 

1.മുശാഫറാബാദ് (പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീര്‍)

ജൈഷ്-എ-മൊഹമ്മദ് (JeM), ലഷ്‌കര്‍-എ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രം. 2001 ഡിസംബര്‍ 13 ന്  ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം ഇവിടെ നിന്നായിരുന്നു.

2. കോട്ട്‌ലി (പിഒകെ)

ലഷ്‌കര്‍-എ-തൊയിബയുടെ പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം.

3. ബാഘ് (പിഒകെ))
ഭീകരര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നറിയപ്പെടുന്നു.

 4. മിര്‍പൂര്‍ (പിഒകെ)
തീവ്രവാദ സംഘടനകളുടെ ഏകോപന കേന്ദ്രം.

5. റാവലക്കോട്ട് (പിഒകെ)
ജൈഷ്-എ-മൊഹമ്മദ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ താവളം.

6.ഫോര്‍വേഡ് കഹൂട്ടാ (പിഒകെ)
നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ലക്ഷ്യസ്ഥാനമായ ലോഞ്ച്പാഡുകള്‍ ഉള്ള പ്രദേശം.

7.ബാലാക്കോട്ട് (ഖൈബര്‍ പഖ്തുന്‍ഖ്വ, പാക്കിസ്ഥാന്‍)
2019-ലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം വീണ്ടും ഭീകര കേന്ദ്രമായി മാറിയ പ്രദേശം.

8.ബഹാവല്‍പൂര്‍ (പാക്കിസ്ഥാന്‍ പഞ്ചാബ്)
ജൈഷ്-എ-മൊഹമ്മദിന്റെ ആശയപരമായ കേന്ദ്രം.

ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹാവല്‍പുരിലെ ജാമിയ മസ്ജിദ് സുബ്ഹാനള്ള കോംപ്ലക്‌സ് എന്ന 'ഉസ്മാന്‍ അലി കാമ്പസ്' ആണ് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം. 

'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹാവല്‍പുരിലെ ഉസ്മാന്‍ അലി കാമ്പസ്. ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനായ കൊടുംഭീകരന്‍ മൗലാന മസൂദ് അസറിന്റെ ജന്മനാടാണ് ബഹാവല്‍പുര്‍.

കാലങ്ങളായി ഇന്ത്യയ്ക്ക് നേരേ ഭീഷണിയുയര്‍ത്തുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അടിവേരിളക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു 'ഉസ്മാന്‍ അലി കാമ്പസി'ന് നേരേ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചത്. 

9. അഹ്‌മദ്പൂര്‍ ഈസ്റ്റ് (പാക്കിസ്ഥാനിലെ പഞ്ചാബ്)

പുതിയതായി തിരിച്ചറിഞ്ഞ് ഭീകര പരിശീലനത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രം.

ഈ ആക്രമണങ്ങളുടെ ലക്ഷ്യം ഭീകര പരിശീലന കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍, ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ ഉപയോഗിച്ച ലോഞ്ച്പാഡുകള്‍ എന്നിവ തകര്‍ക്കുക എന്നത് മാത്രമായിരുന്നു.