ഡൽഹി : കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്നതും ടാർഗെറ്റ് കില്ലിംഗ് തന്നെയാണ്. മതം ചോദിച്ചു, നമസ്കരിക്കാൻ ആവശ്യപ്പെട്ടു. അറിയാത്തവരെ വെടിവച്ചുകൊന്നു. ആക്രമണം നടന്നത് ഇന്നലെ ഉച്ചക്ക് 2.30 ന് ..
മുസ്ലീമാണോ എന്ന് ചോദിച്ചായിരുന്നു 5 പേരോളം വരുന്ന മിലിട്ടറി യൂണിഫോമും മാസ്ക്കും ധരിച്ച തീവ്ര വാദികൾ ആളുകളെ വെടി വച്ചുകൊലപ്പെടുത്തിയത്. ഇതിനുപിന്നിൽ The Resistance Front (TRF) എന്ന പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടനയെ യാണ് സൈന്യം സംശയിക്കുന്നത്. ലഷ്കർ ഭീകര സംഘടനയുടെ ഒരു ബ്രാഞ്ചാണ് ഇത്.പാക്കിസ്ഥാ ൻ ഭീകരനേതാവ് ഷേഖ് സജാദ് ഗുൽ ആണ് ഇതിന്റെ തലവൻ.
മുസ്‌ലിം പേരുപറഞ്ഞവരിൽ സംശയം തോന്നിയവരോട് നിസ്‌ക രിക്കാൻ ആവശ്യപ്പെട്ടു.അങ്ങനെ മുസ്ലീമാ ണെന്ന് ബോധ്യം വന്നപ്പോഴാണ് അവരെ ഒഴിവാക്കിയത്. ചാട്ട് കഴിച്ചുകൊണ്ടിരുന്ന ഭാര്യാഭർത്താക്കന്മാരോട് മുസ്ലീമാണോ എന്ന് ചോദിച്ചതും മറുപടി വൈകിയതിനാൽ വെടിവച്ചതും ഒപ്പമായിരുന്നു.
/sathyam/media/media_files/2025/04/23/04GhhXibgqfE8vWMKA8L.jpg)
കർണ്ണാടകയിലെ ഷോമോഗ സ്വദേശി മഞ്ജുനാഥിനെ വെടിവ ച്ചുകൊന്നശേഷം ഭാര്യ പല്ലവിയോട് ഭീകരർ പറഞ്ഞത് ഇങ്ങനെ യാണ് " നീ പോയി മോദിയോട് പറ "
എന്നെയും കൊല്ലൂ ,നിങ്ങൾ എൻ്റെ ഭർത്താവിനെ കൊന്നില്ലേ എന്ന പല്ലവിയുടെ ഭീകരരോടുള്ള യാചന യ്ക്കാ ണ് 'मैं तुम्हें नहीं मारूंगा। जाओ ये बात मोदी को बताओ'' ( നിന്നെ കൊല്ലില്ല ,ചെന്ന് മോദിയോട് പറ) എന്ന വർ പറഞ്ഞത്.
സംഭവം നടന്നിടത്തും സമീപപ്രദേശങ്ങളിലുമായി ആയിരക്ക ണക്കിന് ടൂറിസ്റ്റുകളുണ്ടായിരുന്നു.വെടിയൊച്ച കേട്ടപ്പോൾ ജനം പലവഴിക്കായി പ്രാണരക്ഷാർത്ഥം ഓടി. പലർക്കും ആളുകളുടെ പുറത്ത്ഗുതട്ടിവീണ് പരു ക്കേറ്റു. കുട്ടികളാണ് കൂടുതലും. 30 ൽപ്പരം ആളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്.
രക്ഷപെടാനായി ഓടിയ ആൾക്കാരെ ഭീകരർ വെടിവച്ചത് പലതും കുതിരകൾക്കാണ് കൊണ്ടത്. എത്രയെണ്ണം അപായപ്പെട്ടു എന്നറി വായിട്ടില്ല. ഓടാൻ കഴിയാതെ തളർന്നു നിന്നവരെല്ലാം വെടിയേറ്റ് മരിച്ചു.
കന്നഡ സ്വാദേശികളാണ് ഏറ്റവും കൂടുതൽ ആക്രമണത്തിനി രയായവർ. കൊല്ലപ്പെട്ടവരിൽ ഒരു ഇസ്രേയൽ പൗരനും ഒരു ഇറ്റലി പൗരനുമുണ്ട്. അവധി ആഘോഷിക്കാൻ പോയ ബാംഗ്ലൂരിൽ നിന്നുള്ള ഒരുന്നത് ഐ ബി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം. സ്ത്രീകളെ ഭീകരർ ആക്രമിച്ചില്ല..
ലോക്കൽ ആളുകൾ ഒന്നടങ്കം ടൂറിസ്റ്റുകളുടെ രക്ഷയ്ക്കായി മു ന്നോട്ടുവന്നതാണ് ശ്രദ്ധേയമായ വിഷയം. പലരെയും രക്ഷിച്ചത് അവരാണ്.
യാത്ര ക്യാൻസൽ ചെയ്ത് സ്വന്തം നാടുകളിലേക്ക് കൂട്ടത്തോടെ മട ങ്ങാനൊരുങ്ങുകയാണ് ടൂറിസ്റ്റുകൾ ഭൂരി പക്ഷവും. തദ്ദേശവാസി കളും ടൂർ ഓപ്പറേറ്റർമാരും ഗൈഡുകളും വ്യാപാരികളും വെണ്ടർ മാരും അവരെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നുണ്ട്..
" അള്ളാഹു ഇവർക്കുള്ള ശിക്ഷ ഉറപ്പായും നൽകും. ഇവർ ജഹ ന്നത്തിന്റെ അഗ്നിയിലാണ് എരിയാൻ പോ കുന്നത്. നിരായു ധരായ - ഞങ്ങളുടെ അതിഥികളെയാണ് ഇവർ കൊന്നത്. ഞങ്ങളുടെ ജീവിതമാണ് ഇവർ ഇല്ലാതാക്കിയത്. ടൂറിസ്റ്റുകൾ വരാതിരുന്നാൽ കശ്മീർ നരകമാകും. അതാണിവർ ആഗ്രഹി ക്കുന്നത് " കശ്മീർ MLA സജ്ജാദ് ഗനി ലോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.