പാക്കിസ്ഥാന് ഇന്ത്യയുടെ 'ഡിജിറ്റല്‍ പണി', വിദ്വേഷ പ്രചാരണം ഇന്ത്യയില്‍ വേണ്ട ! ഇമ്രാന്‍ഖാനടക്കമുള്ള പാക് നേതാക്കളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം. പാക് ലീഗിനും വിലക്ക്

വെള്ളം തടഞ്ഞാല്‍ നദികളില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ബിലാവല്‍ ഭൂട്ടോ  ഭീഷണിപ്പെടുത്തിയിരുന്നു.

New Update
india pakistan

ഡല്‍ഹി : പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഡിജിറ്റല്‍ നടപടി സ്വീകരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 

Advertisment

ഈ രണ്ട് നേതാക്കളുടെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. ഇതിനു മുമ്പുതന്നെ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. 


ഖ്വാജ ആസിഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി വിഷം വമിപ്പിച്ചു കൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇന്ത്യയ്ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് പോലും ഖ്വാജ ഭീഷണിപ്പെടുത്തിയിരുന്നു.

ബിലാവല്‍ ഭൂട്ടോയും ഇന്ത്യയ്ക്കെതിരെ നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. വെള്ളം തടഞ്ഞാല്‍ നദികളില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ബിലാവല്‍ ഭൂട്ടോ  ഭീഷണിപ്പെടുത്തിയിരുന്നു. ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഭൂട്ടോ ഇക്കാര്യം പറഞ്ഞത്.


നേരത്തെ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനലായ ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ദി പാകിസ്ഥാന്‍ റഫറന്‍സ്, ജിയോ ന്യൂസ്, സമ സ്‌പോര്‍ട്‌സ്, ഇര്‍ഷാദ് ഭട്ടി, ജിഎന്‍എന്‍, ഉസൈര്‍ ക്രിക്കറ്റ്, അമര്‍ ചീമ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനിബ് ഫാറൂഖ്, സുനോ ന്യൂസ് എച്ച്ഡി, റാസി നാമ എന്നിവയും ഇന്ത്യ നിരോധിച്ചിരുന്നു. ഈ യൂട്യൂബ് ചാനലുകള്‍ക്ക് കോടിക്കണക്കിന് സബ്സ്‌ക്രൈബര്‍മാരുണ്ട്.


ഇതിനുപുറമെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിന്റെ (പിഎസ്എല്‍) സംപ്രേക്ഷണവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ പിഎസ്എല്‍ സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.