പാക്കിസ്ഥാന് പണം വാങ്ങി സിം കാര്‍ഡ് നല്‍കി. രഹസ്യ വിവരം ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ജയ്സാല്‍മീര്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിനിടെയാണ് പത്താന്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

New Update
arrested

ജയ്പൂര്‍: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനു (ഐഎസ്ഐ) വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ സ്വദേശിയെ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ജയ്സാല്‍മീര്‍ സ്വദേശിയായ പത്താന്‍ ഖാനെയാണ് അറസ്റ്റു ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisment

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.


ജയ്സാല്‍മീര്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിനിടെയാണ് പത്താന്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


2013 ല്‍ പാക്കിസ്ഥാനിലേക്ക് പോയ പത്താന്‍ ഖാന്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങി വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പണം നല്‍കി വിലയ്‌ക്കെടുത്തതാണെന്നും പാക്കിസ്ഥാനില്‍ നിന്ന് ചാരവൃത്തിയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പണം വാങ്ങി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ പത്താന്‍ ഖാന്‍ നല്‍കിയതായും വൃത്തങ്ങള്‍ അറിയിച്ചു.