ജമ്മുവിലെ ജനവാസമേഖലകൾ ആക്രമിച്ച് പാക്കിസ്ഥാൻ. നിരവധി വീടുകൾക്കും കാറുകൾക്കും കേടുപാടുകൾ

സൈനിക സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും കനത്ത നാശനഷ്ടം വരുത്തിവച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

New Update
pakistan

ഡല്‍ഹി: ജമ്മുവിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തി പാക് ആക്രമണം.

Advertisment

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഒരു സിവിലിയന്‍ പ്രദേശത്ത് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായത്. 


പ്രകോപനങ്ങള്‍ക്കിടയിലും, ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നാല് പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചുകൊണ്ട് ശക്തമായ തിരിച്ചടി നല്‍കി.

ശക്തമായതും കൃത്യതയോടെയുള്ളതുമായ പ്രതികരണമെന്ന നിലയില്‍, ഇന്ത്യന്‍ സൈന്യം രാത്രി മുഴുവന്‍ പാകിസ്ഥാനിലെ നാല് പ്രധാന വ്യോമതാവളങ്ങളില്‍ കൃത്യമായ ആക്രമണം നടത്തി.


സൈനിക സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും കനത്ത നാശനഷ്ടം വരുത്തിവച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


 റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍, ചക്വാളിലെ മുരീദ്, ഷോര്‍കോട്ടിലെ റഫീഖി എന്നിവയാണ് ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍. പാകിസ്ഥാനില്‍ നിന്നും ഉത്ഭവിച്ച ഒന്നിലധികം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ ആക്രമണങ്ങള്‍.