ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂര്‍ ആസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയത് പാകിസ്ഥാന്‍ സൈന്യമെന്ന് ആരോപിച്ച് പാക് സൈന്യത്തിനെതിരെ ടിടിപി ആക്രമണം. പാകിസ്ഥാനെതിരെ തോക്കെടുത്ത് തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനും ബലൂചിസ്ഥാന്‍ വാദികളും. ആക്രമണത്തില്‍ 22 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമെന്ന് വിശദീകരണം

ആദ്യം ലേസര്‍ റൈഫിളുകള്‍ ഉപയോഗിച്ച് ആറ് പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയ ടിടിപി, പിന്നീട് ലഘു ആയുധങ്ങള്‍ ഉപയോഗിച്ച് പോസ്റ്റ് ആക്രമിച്ചു.

New Update
pakistan

ഡല്‍ഹി: ഇന്ത്യയെ നേരിടുന്ന പാകിസ്ഥാന് പുതിയ പ്രശ്‌നം. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനും (ടിടിപി), ബലൂചിസ്ഥാന്‍ വാദികളും  പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 22 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

Advertisment

വാര്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യാഴാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനിലെ ഡാംഗേറ്റ് ചെക്ക്പോയിന്റില്‍ ടിടിപി ആക്രമണത്തില്‍ 20 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ വാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടു.


ആദ്യം ലേസര്‍ റൈഫിളുകള്‍ ഉപയോഗിച്ച് ആറ് പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയ ടിടിപി, പിന്നീട് ലഘു ആയുധങ്ങള്‍ ഉപയോഗിച്ച് പോസ്റ്റ് ആക്രമിച്ചു.

അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം മാന്റോയിയില്‍ നിന്നുള്ള മറ്റ് സൈനികരെ അയച്ചു, അവരെ ടിടിപി പതിയിരുന്ന് ആക്രമിച്ചു. ഈ ആക്രമണത്തില്‍ ടിടിപി രണ്ട് സൈനിക വാഹനങ്ങള്‍ തകര്‍ത്തു.

20 സൈനികരെ കൊന്നതായും അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ടിടിപി അവകാശപ്പെടുന്നു. ഈ സമയത്ത് ടിടിപി പോരാളിയായ മുസാബും കൊല്ലപ്പെട്ടു. സൈനികരെ കൊലപ്പെടുത്തിയ ശേഷം, ടിടിപി 5 റൈഫിളുകള്‍, 1 റോക്കറ്റ് ലോഞ്ചര്‍, നൈറ്റ് വിഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സൈനിക ഉപകരണങ്ങളും തട്ടിയെടുത്തു.


ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂര്‍ ആസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നല്‍കിയതായി ടിടിപി വക്താവ് മുഹമ്മദ് ഖുറാസാനി പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഈ ആക്രമണത്തില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് പ്രതികാരമായാണ് ടിടിപി പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചത്.