പരസ്പരം തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 246 ഇന്ത്യക്കാർ പാകിസ്ഥാൻ ജയിലിൽ തടവിൽ

'ഇന്ന്, ഇന്ത്യയും പാകിസ്ഥാനും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക നയതന്ത്ര മാര്‍ഗങ്ങളിലൂടെ പങ്കിട്ടു,' വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

New Update
Untitledquad

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ചൊവ്വാഴ്ച പരസ്പരം കൈമാറി. ഇന്ത്യക്കാരാണെന്ന് കരുതുന്ന 246 പേരുടെ പട്ടിക പാകിസ്ഥാന്‍ ഇസ്ലാമാബാദ് ന്യൂഡല്‍ഹിക്ക് കൈമാറി. ഇതില്‍ 53 സാധാരണ തടവുകാരും 193 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.

Advertisment

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 159 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാനിലുള്ള പൗരന്മാരെയും ഉടന്‍ വിട്ടയയ്ക്കണമെന്നും, ഇന്ത്യന്‍ തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.


2008-ലെ നയതന്ത്ര സഹായ കരാര്‍ പ്രകാരം, എല്ലാ വര്‍ഷവും ജനുവരി 1, ജൂലൈ 1 തീയതികളില്‍ ഇരു രാജ്യങ്ങളും പരസ്പരം ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക കൈമാറേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരുടെ പട്ടിക കൈമാറി.

'ഇന്ന്, ഇന്ത്യയും പാകിസ്ഥാനും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക നയതന്ത്ര മാര്‍ഗങ്ങളിലൂടെ പങ്കിട്ടു,' വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 463 പാകിസ്ഥാന്‍ പൗരന്മാരുടെ പട്ടിക (382 സാധാരണ തടവുകാരും 81 മത്സ്യത്തൊഴിലാളികളും) ഇന്ത്യ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു നയതന്ത്രജ്ഞന് കൈമാറി.


ശിക്ഷ പൂര്‍ത്തിയാക്കിയതും പൗരത്വം സ്ഥിരീകരിച്ചതുമായ പാകിസ്ഥാന്‍ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും ഉടന്‍ മോചിപ്പിച്ച് കൈമാറണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

Advertisment