ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് നദികളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യത; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ !

സിന്ധു നദീജല കമ്മീഷണര്‍മാര്‍ക്ക് പകരം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി ഇത്തരമൊരു വിവരം നല്‍കുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്ന് നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി ഞായറാഴ്ച (ഓഗസ്റ്റ് 24) പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഈ വിവരം നല്‍കി.


Advertisment

1960 ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ മുന്നറിയിപ്പ് പങ്കുവെച്ചിട്ടില്ല, മറിച്ച് പൂര്‍ണ്ണമായും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രത്യേകത.


2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ സഞ്ചാരികളെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ പ്രസ്തുത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

സിന്ധു നദീജല കമ്മീഷണര്‍മാര്‍ക്ക് പകരം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി ഇത്തരമൊരു വിവരം നല്‍കുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലെ ജമ്മു കശ്മീര്‍ മേഖലയില്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്നുണ്ട്. ഇത് കശ്മീരിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.


കൂടാതെ, ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന എല്ലാ നദികളുടെയും അവസ്ഥ ഇപ്പോഴും ആശങ്കാജനകമാണ്. മാനുഷിക പരിഗണനയുടെ പേരില്‍ നല്‍കുന്ന ഈ വിവരങ്ങള്‍ അധികം വ്യാഖ്യാനിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന സ്ഥാനം കാരണം, ഇന്ത്യ അത്തരം വിവരങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്.

Advertisment