തുടർച്ചയായ ഒൻപതാം രാത്രിയും പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു; തിരിച്ചടിച്ച് സൈന്യം

നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ആവര്‍ത്തിച്ചുള്ള ഈ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. 

New Update
Pakistan violates ceasefire

ജമ്മു: ജമ്മു കശ്മീരിലെ കുപ്വാര, ഉറി, അഖ്‌നൂര്‍ മേഖലകളില്‍ തുടര്‍ച്ചയായ ഒമ്പതാം രാത്രിയും പാകിസ്ഥാന്‍ സൈന്യം നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

Advertisment

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ആവര്‍ത്തിച്ചുള്ള ഈ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. 


പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനമില്ലാതെയുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈന്‍ സംഭാഷണം നടത്തി.

ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഏപ്രില്‍ 24 രാത്രി മുതല്‍, കശ്മീര്‍ താഴ്വര മുതല്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ വിവിധ സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്.