/sathyam/media/media_files/2026/02/14/untitled-2026-02-14-10-40-38.jpg)
ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ പാര്‍ലമെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്ന കടന്നാക്രമണത്തിലൂടെ പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജം നല്‍കാന്‍ രാഹുലിന് സാധിച്ചു. സസ്പെന്‍ഷനും മുദ്രാവാക്യം വിളികളുമായി രാഹുലിന് പിന്നില്‍ അണിനിരന്ന കോണ്‍ഗ്രസ് എംപിമാര്‍ സഭയ്ക്കുള്ളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
പാര്‍ലമെന്റിലെ ഈ വീര്യം സഭയ്ക്ക് പുറത്തും രാഹുല്‍ തുടരുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 'രാഹുല്‍ ഗാന്ധി ഇതേ ഫോം പാര്‍ലമെന്റിന് പുറത്തും തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ കഷ്ടകാലം തീരും. എന്നാല്‍ മുന്‍പ് പലപ്പോഴും അത് സംഭവിച്ചിട്ടില്ല,' എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ നിരീക്ഷിക്കുന്നു.
വെള്ളിയാഴ്ച കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ സൂചന നല്‍കി. ഇന്തോ-യുഎസ് കരാറിനെ വിമര്‍ശിച്ചും കര്‍ഷക പക്ഷത്തുനിന്നും അദ്ദേഹം സംസാരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. പ്രതിഷേധ ബാനറുകളില്‍ നരേന്ദ്ര മോദിക്കൊപ്പം ഗൗതം അദാനിയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സഭയ്ക്കുള്ളിലെ വാക്‌പോരുകള്‍ വോട്ടുകളാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് അടിത്തട്ടില്‍ ശക്തമായ സംഘടനാ സംവിധാനം ആവശ്യമാണ്. മുന്‍പ് നടത്തിയ 'വോട്ടര്‍ അധികാര്‍ യാത്ര', തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്നിവയ്ക്ക് വേണ്ടത്ര ജനപിന്തുണ ലഭിച്ചിരുന്നില്ല.
വെസ്റ്റ് ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ആയുധമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us